കായംകുളം: നഗരത്തിെൻറ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിലായി. ചെറിയ മഴ പെയ്താൽ പോലും നഗരത്തിെൻറ വടക്കുപടിഞ്ഞാറൻ മേഖലയായ ഐക്യജങ്ഷൻ, സബ് സ്റ്റേഷൻ, കൊറ്റുകുളങ്ങര റോഡും പ്രദേശത്തെ വീടുകളും വെള്ളത്തിലാകും. ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ഐക്യജങ്ഷൻ നിവാസികളാണ്. കാൽനൂറ്റാണ്ടിലേറെയായി പ്രദേശവാസികൾ മഴക്കാലത്ത് വെള്ളപ്പൊക്ക ദുരിതം അനുഭവിച്ചുവരുകയാണ്. ആദ്യകാലങ്ങളിൽ റോഡുകൾ മാത്രമാണ് വെള്ളത്തിനടിയിൽ ആയിരുന്നത്. എന്നാൽ, ഇപ്പോൾ മഴ കനത്താൽ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഓരോ വർഷവും സംഭവിക്കുന്നത്. മിക്ക കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് പലായനം ചെയ്യുന്നത് പതിവാണ്. കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് ഒഴുകിയെത്തുന്ന മഴ വെള്ളം ഒഴുകിപ്പോകാൻ പറ്റുന്ന തരത്തിലുള്ള ഓട ഇല്ലാത്തതാണ് പ്രധാന കാരണം. എന്നാൽ, സമീപമുള്ള കായംകുളം-കാർത്തികപ്പള്ളി റോഡരികിൽ സമീപകാലത്ത് പി.ഡബ്ല്യു.ഡി നിർമിച്ച നീരൊഴുക്ക് സംവിധാനം അശാസ്ത്രീയമായതും നിലവിലെ ഓട സ്വകാര്യവ്യക്തികൾ കൈയേറിയതും വെള്ളപ്പൊക്കത്തിെൻറ കാഠിന്യം വർധിപ്പിച്ചിരിക്കുകയാണ്. ഇതുമൂലം ഐക്യജങ്ഷൻ -കൊച്ചുപള്ളി റോഡ് പൂർണമായി തകർന്ന നിലയിലാണ്. ചൊവ്വാഴ്ച പെയ്ത മഴയിൽ പടിഞ്ഞാറൻ മേഖലയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.