ആലപ്പുഴ: വീട്ടമ്മമാർക്ക് തലവേദനയായ ഗാർഹികമാലിന്യം വളമാക്കി മാറ്റിയുള്ള മത്സ്യ, പച്ചക്കറി കൃഷി ശ്രദ്ധ നേടുന്നു. ആലപ്പുഴ ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം നടപ്പാക്കുന്ന ഇൗ പദ്ധതി തുടർച്ചയായ മൂന്നാം വർഷത്തിലും വിജയമായിരിക്കുന്നു. ജില്ലയിലെ 20 വീട്ടിൽ നബാർഡിെൻറ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകൾക്കുപുറമെ സ്കൂളുകളിലും പദ്ധതി നടപ്പാക്കുന്നു. ചാരമംഗംലം ഡി.വി.എച്ച്.എസ്.എസിലും ചേർത്തല ഗവ. േഗൾസ് എച്ച് .എസ്.എസിലും മത്സ്യകൃഷിയിൽ നൂറുമേനി വിളവാണ് ലഭിച്ചത്. രണ്ട് ടാങ്കിൽ മത്സ്യകൃഷി ചെയ്ത് ആഹാരാവശിഷ്ടങ്ങൾ സംസ്കരിക്കുന്ന രീതിയാണ് അനുവർത്തിക്കുന്നത്. ടാങ്കിെൻറ അടി ഭാഗം അപ്പച്ചട്ടിയിലേതുപോലെയാക്കി വേണം നിർമിക്കാൻ. അടിഭാഗത്ത് സ്ഥാപിക്കുന്ന പൈപ്പ് വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. വളക്കൂറുള്ള ഈ വെള്ളം ജൈവപച്ചക്കറി കൃഷിക്ക് ഉപയോഗിക്കാം. മത്സ്യകൃഷിയും പച്ചക്കറികൃഷിയും ഒരേസമയത്ത് ഗാർഹിക മാലിന്യം ഉപയോഗിച്ച് നടത്താനാകുമെന്നതാണ് പ്രത്യേകത. മലേഷ്യൻ വാള, തിലോപ്പി, കാരി തുടങ്ങിയ ഇനം മത്സ്യങ്ങൾ ഇൗ രീതിയിൽ വളർത്താൻ കഴിയും. കേരള കാർഷിക സർവകലാശാല മുൻ അസോ.ഡയറക്ടർ ഡോ. കെ.ജി. പത്മകുമാറിെൻറ നേതൃത്വത്തിൽ പരീക്ഷിച്ചുവിജയിച്ച സാങ്കേതികവിദ്യയാണ് നടപ്പാക്കിയത്. കഞ്ഞിക്കുഴി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മാരാരിക്കുളത്തെ ലക്ഷ്മി-സിദ്ധി ദമ്പതികളുടെ വീട്ടുവളപ്പിലെ മത്സ്യകൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചു. ടാങ്ക് മത്സ്യകൃഷിക്ക് ‘അടുക്കളക്കുളം’ എന്നൊരു വിളിപ്പേര് ഇതിനകം വീണുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.