ഒറ്റവേലി പാടശേഖരത്തിലെ നെല്ല് സംഭരിച്ചില്ല; കർഷകർ ദുരിതത്തിൽ

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വണ്ടാനം കിഴക്ക് ഒറ്റവേലി പാടശേഖരത്തിലെ നെല്ല് സംഭരിക്കാത്തതിനാൽ കർഷകർ ദുരിതത്തിൽ. 30 ഏക്കർ പാടശേഖരത്തിൽനിന്ന് കൊയ്തെടുത്ത നെല്ല് 15 ദിവസം പിന്നിട്ടിട്ടും സംഭരിക്കാത്തതാണ് ഇരുപത്തിയാറോളം കർഷകരെ ദുരിതത്തിലാക്കിയത്. ഏക്കറിന് 30,000 രൂപയോളം ചെലവാക്കിയാണ് കൃഷി ആരംഭിച്ചത്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും നടപടിയായില്ല. കൃഷിഭവനിൽ പരാതി നൽകാൻ എത്തിയാൽ കൃഷി ഓഫിസർ ഇല്ലാത്തത് കർഷകരെ കൂടുതൽ വലക്കുന്നു. ഇവിടെ കൃഷി ഓഫിസർ ഇല്ലാതായിട്ട് എട്ടുമാസം കഴിഞ്ഞു. പകരം പുറക്കാട് കൃഷി ഓഫിസർക്കായിരുന്നു ചുമതല. ഈ ഓഫിസറും സ്ഥലംമാറി പോയതോടെ കർഷകരുടെ പരാതി കേൾക്കാൻ ആളില്ലാതായി. പാടശേഖര സമിതിക്കാർ പാഡി ഓഫിസറുമായി ബന്ധപ്പെട്ടെങ്കിലും നടപടിയായില്ല. രണ്ടാംകൃഷിയുടെ നെല്ല് സംഭരിച്ച ഇനത്തിൽ കർഷകർക്ക് പണം ലഭിക്കാനുള്ളപ്പോഴാണ് പുഞ്ചകൃഷിയുടെ നെല്ല് സംഭരണം വൈകുന്നത്. ഇത്തവണ ശ്രേയസ്സ് വിത്താണ് കർഷകർ കൃഷി ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.