ഡി.വൈ.എഫ്.ഐ –ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

മാവേലിക്കര: മാവേലിക്കര ഉമ്പര്‍നാട്ട് വാഹനാപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ഡി.വൈ.എഫ്.ഐ-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചു. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഘര്‍ഷത്തിന് ഇടയാക്കിയ അപകടം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ശ്രാവണ്‍, വിനോദ് എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഉമ്പര്‍നാട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വിനില്‍, വിഷ്ണു എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു. അപകടത്തില്‍ ശ്രാവണിനും വിനോദിനും പരിക്കേറ്റു. ഇവരുടെ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ ആശുപത്രിയില്‍ പോയി മടങ്ങവെ ഉമ്പര്‍നാട്ടത്തെി ബൈക്കിനുണ്ടായ കേടുപാടുകള്‍ക്ക് വിനിലിനോടും വിഷ്ണുവിനോടും നഷ്ടപരിഹാരം ചോദിക്കവേ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ഇരുകൂട്ടരും ഇവര്‍ക്കൊപ്പം എത്തിയ ആള്‍ക്കാരും തമ്മിലുണ്ടായ വാക്കേറ്റത്തിലും അടിപിടിയിലും സ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. സംഭവത്തില്‍ പ്രിന്‍സ്, പ്രവീണ്‍ എന്നീ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറത്തികാട് പൊലീസ് സ്ഥലത്തത്തെിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. വിഘ്നേഷ്, ബാലു, രാഹുല്‍, ഗോപാലകൃഷ്ണന്‍ എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് തങ്ങളെ ആക്രമിച്ചതെന്നാണ് പ്രിന്‍സ്, പ്രവീണ്‍ എന്നിവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കുറത്തികാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.