ആറാട്ടുപുഴ: തൃക്കുന്നപ്പുഴയില്‍ വാഹനം കത്തിനശിക്കുന്നത് തുടര്‍ക്കഥയാകുന്നു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി ചാലുകണ്ടത്തില്‍ മുജീബിന്‍െറ വീടിനു മുന്നില്‍ക്കിടന്ന കാറാണ് കത്തിനശിച്ചതാണ് ഒടുവിലത്തെ സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഹുണ്ടായ് സാന്‍ട്രോ കാറാണ് കത്തിയമര്‍ന്നത്. അയല്‍വാസി വിളിച്ചുണര്‍ത്തിയപ്പോഴാണ് കാറിന് തീപിടിക്കുന്ന വിവരം മുജീബ് അറിയുന്നത്. സംഭവസ്ഥലത്ത് ഓടിയത്തെിയവരുടെ സഹായത്തോടെ തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. പോര്‍ച്ചില്‍ മറ്റ് വാഹനങ്ങള്‍ കിടന്നിരുന്നതിനാലാണ് മുറ്റത്ത് കാറിട്ടത്. ഇതുമൂലം വലിയ അപകടം ഒഴിവായി. വണ്ടിയുടെ അസ്സല്‍ രേഖകള്‍ നശിച്ചു. മുജീബിന്‍െറ സുഹൃത്തിന്‍െറ ഉടമസ്ഥതയിലുള്ള കാറായിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തത്തെി തെളിവെടുത്തു. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കളരിപ്പറമ്പില്‍ മുഹമ്മദ്കുഞ്ഞിന്‍െറ വീടിന്‍െറ പോര്‍ച്ചില്‍ കിടന്ന രണ്ട് സ്കൂട്ടറുകള്‍ കത്തിനശിച്ചത്. നാര്‍ക്കോട്ടിക് സെല്‍ ഇ.എസ്.ഐ അലി അക്ബറിന്‍െറ പല്ലനയിലുള്ള വീടിന്‍െറ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കും കാറും അക്രമികള്‍ കത്തിച്ചതും മാസങ്ങള്‍ക്ക് മുമ്പാണ്. ഈ വര്‍ഷം പ്രദേശത്ത് ഇതുള്‍പ്പെടെ ഏഴ് വാഹനങ്ങളാണ് കത്തിനശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.