കളമശ്ശേരി: എച്ച്.എം.ടി ജങ്ഷനില്‍ ബസ് കാത്തുനിന്ന അമ്പാട്ടുകാവ് സ്വദേശിനിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ അറസ്റ്റില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് കള്ളാര്‍, രാജപുരം ഭാഗത്തെ സജിത്ത് തോമസ് (27), തിരുവനന്തപുരം ആറ്റിങ്ങല്‍ പൂണത്തും 'കടവ് ജിന്നിദാസ് (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഞ്ചുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി എട്ടിന് രാത്രി ഒമ്പതോടെയാണ് സംഭവം. സ്കോര്‍പിയോ കാറിലത്തെിയ ഏഴംഗ സംഘം ബസ് കാത്തുനിന്ന വീട്ടമ്മയുടെ മാല കവര്‍ന്ന് കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സജിത്ത് തോമസിനെ എറണാകുളത്തുനിന്നും, ജിന്നിദാസിനെ സൗത് കളമശ്ശേരി ഭാഗത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി എസ്.ഐ എ.കെ.സജീവിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.