കായംകുളം: അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിന് സി.പി.എം, ബി.ജെ.പി നേതൃത്വത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം ഇരുകൂട്ടരും പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. സംഘ്പരിവാര്‍ സംഘടനകള്‍ കരീലക്കുളങ്ങരയിലും സി.പി.എം മാളിയേക്കല്‍ ജങ്ഷനിലുമാണ് യോഗം നടത്തിയത്. സംഭവദിവസം ഇരുകൂട്ടരും വിവിധ ഭാഗങ്ങളില്‍ നടത്തിയ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് മര്‍ദനമേറ്റിരുന്നു. സംഘര്‍ഷം ചിത്രീകരിക്കാന്‍ ശ്രമിച്ച പ്രാദേശിക ചാനല്‍ കാമറാമാന്‍ അജയന്‍ അമ്മാസിനും മര്‍ദനമേറ്റു. സംഘര്‍ഷപ്രദേശത്ത് ഓരേസമയം യോഗം നടത്താന്‍ അനുമതി നല്‍കിയ പൊലീസ് നടപടി വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിന് ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.