തിരുവനന്തപുരത്ത് നടക്കുന്ന എം.ആർ.എസ് കായികമേളയിൽ അഭിനവിന് മന്ത്രി ഒ.ആർ. കേളു ഫൈബർ പോൾ സമ്മാനിക്കുന്നു
കൽപറ്റ: ഇനി അഭിനവിന് മുളകൊണ്ട് പോൾവാൾട്ടിൽ മത്സരിക്കേണ്ട. ജില്ലതല കായികമേളയിൽ മുളകൊണ്ടുള്ള പോൾ ഉപയോഗിച്ച് മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ എ.എം. അഭിനവിനാണ് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന എം.ആർ.എസ് കായികമേളയിൽ മന്ത്രി ഒ.ആർ. കേളു ഫൈബർ പോൾ നൽകിയത്.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ പോൾവാൾട്ട് മത്സരത്തിലാണ് മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അഭിനവ് ജില്ല കായിക മേളയിൽ സ്വർണം നേടിയത്.
സ്കൂൾ പരിസരത്തുനിന്ന് വെട്ടിയെടുത്ത മുള ഉപയോഗിച്ച് 2.50 മീറ്ററാണ് അഭിനവ് ചാടിയത്. അഭിനവിന്റെ വിവരങ്ങൾ അറിഞ്ഞ മന്ത്രി ഫൈബർ പോൾ സമ്മാനമായി നൽകുമെന്ന് നേരത്തേ അറിയിച്ചിരുന്നു. കായികാധ്യാപകൻ മൊതക്കര സ്വദേശി കെ.വി. സജിയാണ് അഭിനവിന് പരിശീലനം നൽകുന്നത്.
2024ൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പോൾവാൾട്ട് മത്സരത്തിൽ 2.20 മീറ്റർ ഉയരത്തിൽ ചാടിയ അഭിനവ് നാലാം സ്ഥാനം നേടിയിരുന്നു. മാനന്തവാടി അഗ്രഹാരം ഉന്നതിയിലെ മണി-ഉഷ ദമ്പതികളുടെ ഇളയ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.