തൃശൂർ: തൃശൂരിലെ വിജയസാധ്യതയിൽ ആശങ്കയെന്ന വാർത്ത അടിസ്ഥാന രഹിതമാെണന്ന് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപ ൻ. 25,000 വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കും. ബി.ജെ.പിക്ക് മൂന്നാം സ്ഥാനം മാത്രമേ ലഭിക്കു കയുള്ളൂവെന്നും പ്രതാപൻ പറഞ്ഞു.
തൃശൂരിൽ വിജയ സാധ്യതയില്ലെന്ന് കെ.പി.സി.സി നേതൃയോഗത്തിൽ ടി.എൻ. പ്രതാപൻ ആശങ്ക പ്രകടിപ്പിച്ചുവെന്ന് വാർത്തകളുണ്ടായിരുന്നു. ഹിന്ദു വോട്ടിൽ അടിയൊഴുക്കുണ്ടായി എന്നും സുരേഷ് ഗോപി വരികയും തുടക്കത്തില്‍തന്നെ ശബരിമല വിഷയം ചര്‍ച്ചയാക്കുകയും ചെയ്തത് ഹിന്ദു വോട്ടില്‍ മാറ്റിമറിച്ചിലുകള്‍ ഉണ്ടാക്കി എന്നും പ്രതാപൻ യോഗത്തിൽ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
രാഹുൽ ഗാന്ധി കേരളത്തില്‍ വന്നതിെൻറ ഇര താനാണ്. അദ്ദേഹം വന്നതോടെയാണ് തുഷാർ വെള്ളാപ്പള്ളി തൃശൂരില്‍നിന്ന് വയനാട്ടിലേക്ക് പോയത്. അല്ലായിരുന്നെങ്കില്‍ ഒന്നരലക്ഷം വോട്ട് ഭൂരിപക്ഷത്തിന് താന്‍ വിജയിക്കുമെന്നും പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിക്കുന്നുെവന്നും മാധ്യമങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും പ്രതാപൻ വ്യക്തമാക്കി. തൃശൂർ മാത്രമല്ല, ആലത്തൂരും ഇത്തവണ കോൺഗ്രസിന് ലഭിക്കുമെന്ന് പ്രതാപൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.