കേന്ദ്രം കേരളത്തെ ഞെരുക്കുന്നു -മന്ത്രി തോമസ് ഐസക്

ആലപ്പുഴ: കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി സമ്മർദത്തിലാക്കുന്നുവെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐ സക്. ജി.എസ്.ടി നഷ്ടപരിഹാരത്തുക കേരളത്തിന് കൈമാറാൻ കേന്ദ്രം തയാറായിട്ടില്ലെന്നും 1600 കോടിയാണ് ഈയിനത്തിൽ ല ഭിക്കാനുള്ളതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനുപിന്നിൽ രാഷ്ട്രീയ വിരോധമുണ്ടാകാമെന്ന് അഭിപ്രായെപ്പട്ട അദ്ദേഹം, മറ്റു സംസ്ഥാനങ്ങളുമായി ആലോചിച്ച് പൊതുഅഭിപ്രായം രൂപവത്കരിക്കുമെന്ന് കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമുണ്ടെന്ന് സമ്മതിച്ച മന്ത്രി ട്രഷറിയുടെ വരവും ചെലവും മുന്നോട്ട് കൊണ്ടുപോകുന്നത് ഇതൊക്കെ െവച്ചാണെന്ന് പറഞ്ഞു. ബജറ്റിൽ വകയിരുത്തിയ വായ്പയും കേന്ദ്രം വെട്ടിച്ചുരുക്കി. 6500 കോടിയാണ് ഇതിൽ നഷ്ടമാകുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും ധനസ്ഥിതിയെ ഇത്‌ ബാധിക്കുന്നുണ്ട്. വാർഷിക വരുമാനത്തിൽ 20,000 കോടിയുടെ കുറവ് വരുന്നുണ്ടെങ്കിലും ശമ്പള വിതരണത്തെയും റീ ബിൽഡ് കേരളയടക്കമുള്ള വികസന പ്രവർത്തനങ്ങളെയും ബാധിക്കുന്ന അവസ്ഥയില്ലെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Thomas issac on ecnomic crisis-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.