ആറാട്ടുപുഴ: യുവാവിനെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടി.എ മുഹമ്മദിൻ്റെ മകൻ അഷ്കറിനെയാണ് ( അച്ചു - 23) മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഷ്കർ ഒരു വർഷക്കാലമായി എറണാകുളത്ത് താമസിച്ച് വരികയാണ്. ആറ് മാസം മുമ്പാണ് മുതുകുളം കുറങ്ങാട്ട് ചിറയിൽ മഞ്ജുവിനെ അഷ്കർ വിവാഹം കഴിക്കുന്നത്.
ഇസ്റ്റഗ്രാം വഴിയാണ് ഇവർ പരിചയപ്പെട്ടത്. മുതുകുളം വെട്ടത്തുമുക്കിലുള്ള കടയിലെ ജീവനക്കാരനായിരുന്നു. മൂന്ന് മാസം മുമ്പ് മുതുകുളത്തെ മഞ്ജുവിൻ്റെ വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ആറരയോടെ വീടിൻ്റെ അടുക്കള ഭാഗത്താണ് മരിച്ച നിലയിൽ കണ്ടത്.
ഞായറാഴ്ച രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടതെന്നാണ് മഞ്ജുവിന്റെ അമ്മ വിജയമ്മ പൊലീസിന് നൽകിയ മൊഴി. മഞ്ജുവും അമ്മയും നൽകിയ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. മൃതദേഹത്തിന്റെ കഴുത്തിൽ പാടുകളുണ്ട്. ജനനേന്ദ്രിയത്തിനും സമീപത്തും രക്തക്കറയുണ്ട്.
അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഷ്കറിൻ്റെ ബന്ധുക്കൾ ആരോപിച്ചു. അഷ്കർ ശനിയാഴ്ച രാത്രി തന്നെ വിളിച്ചതായി പിതാവ് മുഹമ്മദ് പറഞ്ഞു. ഭാര്യയുടെ മാനസിക പീഡനംമൂലം ഇവിടെ നിൽക്കാൻ കഴിയില്ലെന്ന് മകൻ പറഞ്ഞിരുന്നു. എൺപതിനായിരം രൂപ നൽകിയാൽ ബന്ധം വേർപെടുത്താമെന്ന് ഭാര്യ മഞ്ജു പറഞ്ഞതായി മകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പിതാവ് മുഹമ്മദ് പറഞ്ഞു.
കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ് : ഷിഫാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.