ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂരിൽ യേശുദാസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മരുമകൾ ലീന. പരാതിയെ തുടർന്ന് കല്ലറ പൊളിച്ച് പരിശോധിക്കാൻ തീരുമാനച്ചു. തഹസിൽദാറിന്റെ നേതൃത്വത്തിലാണ് കല്ലറ പൊളിക്കുന്നത്. പ്രദേശത്തുവൻ പൊലീസ് സന്നാഹമാണുള്ളത്. മാർച്ച് 20 നാണ് യേശുദാസ് രക്തം ഛർദിച്ച് ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരിച്ചത്. കഴിഞ്ഞ മാർച്ച് 24ന് പുലിയൂർ ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ, പിതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മരുമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഉത്തരവിട്ടുകയായിരുന്നു.
രോഗബാധിതനായ യേശുദാസിനെ പരിചരിച്ച ഹോംനഴ്സ് നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെ യേശുദാസ് ബോധരഹിതനാവുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയുമായിരുന്നു. പിതാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് വീട്ടുക്കാരുടെ ആവശ്യം. വിരലുകൾ കടുത്ത നീല നിറത്തിൽ കാണപ്പെട്ടത് ദുരുഹത ഉണ്ടാക്കുന്നതാണെന്ന് മരുമകൾ ആരോപിച്ചു.
കൂടാതെ പിതാവിന്റെ മരണശേഷം യേശുദാസിന്റെ പേരിലുള്ള വീടും പുരയിടവും യേശുദാസിന്റെ സഹോദരനായ ഗബ്രിയേൽ മാമന്റെ പേരിലായതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. പണം അടങ്ങിയ പാസ് ബുക്കും, എ.ടി.എം കാർഡും ഇയാളുടെ കൈവശമാണുള്ളത്. സ്വത്തുവകകൾ കൈക്കലാക്കാൻ ഗബ്രിയേലും, ഹോംനഴ്സും ചേർന്ന് യേശുദാസിനെ അപായപ്പെടുത്തിയെന്നാണ് ലീന ബിൻസിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.