കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലെത്തുന്ന ട്രക്കുകളിലെ ചരക്കുകൾക്കൊപ് പം ഡ്രൈവർമാരെ കൂടി എക്സ്റേ സ്കാൻ നടത്തുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി. ഡ്രൈവ് ത്ര ൂ മാതൃകയിൽ എക്സ്റേ സ്കാൻ നടത്തുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി യുനൈറ്റഡ് കണ്ടെയ്നർ ട്രക്ക് ഡ്രൈവേഴ്സ് അസോസിയേഷനാണ് ഹരജി നൽകിയത്.
ഹരജിയിൽ കേന്ദ്രസർക്കാറടക്കം എതിർ കക്ഷികളോട് ഹൈകോടതി വിശദീകരണം തേടി.ടെർമിനലിലെത്തുന്ന ലോറികളുടെ ഡ്രൈവേഴ്സ് ക്യാബിൻ ഉൾപ്പെടെയാണ് സ്കാൻ ചെയ്യുന്നത്. തുടർച്ചയായി എക്സ്റേ റേഡിയേഷൻ ഏൽക്കേണ്ടിവരുന്നത് ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നുണ്ട്.
കണ്ടെയ്നർ ടെർമിനൽ അധികൃതർ, ദുബൈ പോർട്ട്, റേഡിയേഷൻ സേഫ്റ്റി ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു. ആരോപണങ്ങൾ പരിശോധിച്ച് പരിഹാരമുണ്ടാക്കാൻ നിർദേശിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.