ഗുരുവായൂർ: വാട്സ് ആപ്പും ഫേസ് ബുക്കും ട്വിറ്ററുമൊക്കെ വാഴും സൈബര്‍ കാലത്ത് നാലാം ക്ലാ സുകാരൻ അനന്തു പഠനത്തിെൻറ ഭാഗമായി തപാല്‍ ദിനത്തില്‍ എഴുതിയ കത്ത് അവെൻറയും കുട ുബത്തിെൻറയും ജീവിതം തന്നെ മാറ്റി മറിച്ചു. ഗുരുവായൂർ ഇരിങ്ങപ്പുറം ജി.എല്‍.പി സ്കൂള ് വിദ്യാര്‍ഥിയായ അനന്തു എഴുതിയ കത്ത് ഒരു വ്യാഴവട്ടത്തിലധികം നീണ്ട പരിഭവവും പിണക ്കവും ഉരുക്കിക്കളഞ്ഞ് പുനഃസമാഗമത്തിന് വഴി തുറന്നു.
മുത്തച്ഛന് കത്തെഴുതാ നാണ് അധ്യാപകർ പറഞ്ഞത്. അനന്തുവും എഴുതി- ഇതുവരെ കാണാത്ത മുത്തച്ഛന്. അവൻ ജനിക്കും മുമ്പ്, 2007ൽ അനന്തുവിെൻറ മാതാപിതാക്കൾ കുടുംബവുമായി പിണങ്ങി രണ്ട് മകളുമായി തെക്കന്‍ ജില്ലയിലെ കുടുംബവീട് വിട്ട് ഗുരുവായൂരിലെത്തിയതാണ്. പിണക്കം വര്‍ഷങ്ങളോളം നീണ്ടു. ഇതിനിടയിലാണ് അനന്തു ജനിച്ചത്.
മുത്തച്ഛനെയോ, പിതാവിെൻറ ബന്ധുക്കളെയോ അവന് കണ്ടിട്ടില്ല. അപ്പോഴാണ് കഴിഞ്ഞ തപാല്‍ ദിനത്തില്‍ മുത്തച്ഛന് കത്തെഴുതാന്‍ അധ്യാപകര്‍ പറഞ്ഞത്. വീട്ടില്‍ നിന്ന് മുത്തച്ഛെൻറ വിലാസം വാങ്ങി മറ്റ് കുട്ടികള്‍ക്കൊപ്പം കത്തെഴുതി. വിലാസം സ്കൂളും. വേനലവധിയിൽ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം മുത്തച്ഛെൻറ വീട്ടിലെത്തുമെന്നായിരുന്നു ഉള്ളടക്കം. ഉള്ളടക്കം ആരും കണ്ടതുമില്ല.
ഇതുവരെ കാണാത്ത പേരക്കിടാവിെൻറ കത്ത് കണ്ട് മുത്തച്ഛനും മറ്റും ഉള്ളുരുകി. വേനലവധിയിൽ എത്തുന്ന മകെൻറ കുടുംബത്തെ കാത്ത്മുത്തച്ഛന് വഴിക്കണ്ണുമായി ഇരുന്നു. ഇതൊന്നും അനന്തുവിെൻറ മാതാപിതാക്കള്‍ അറിഞ്ഞില്ല. അവധിക്കാലം കഴിഞ്ഞതോടെ മുത്തച്ഛെൻറ ക്ഷമ നശിച്ചു. കത്തിലെ സ്കൂളിനെ കുറിച്ചുള്ള അന്വേഷണമായി പിന്നെ. ഗൂഗിള്‍ മാപ് വഴി സ്കൂൾ കണ്ടെത്തി. അനന്തുവിെൻറ പിതാവിെൻറ സഹോദരി ഭര്‍ത്താവ് രണ്ടാഴ്ച മുമ്പ് സ്കൂളിലെത്തി.
ഇതിനകം നാലാം ക്ലാസ് കഴിഞ്ഞ് അനന്തു മറ്റൊരു സ്കൂളിലേക്ക് മാറിയിരുന്നു. ആ സ്കൂളിലെത്തിയ ബന്ധുക്കളെ അനന്തുവിന് തിരിച്ചറിയാനായില്ല. ഇത് മുന്‍കൂട്ടി കണ്ട ബന്ധുക്കള്‍ അനന്തു മുത്തച്ഛനെഴുതിയ കത്ത് മൊബൈലില്‍ ഫോട്ടോയെടുത്ത് കൊണ്ടുവന്നിരുന്നു. സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അനന്തുവിെൻറ മാതാപിതാക്കളും എത്തി. എന്തായാലും കുഞ്ഞുമനസ്സില്‍ നിന്ന് ഉതിര്‍ന്ന അക്ഷരക്കൂട്ടങ്ങളുടെ ശക്തിയില്‍ പരിഭവങ്ങളും പിണക്കങ്ങളും ഉരുകിത്തീർന്നു. അനന്തുവും മാതാപിതാക്കളും സഹോദരിയുമെല്ലാം ചേര്‍ന്ന് അടുത്ത ആഴ്ച കുടുംബവീട്ടിലെത്തി.
ഇതുവരെ കാണാത്ത മുത്തച്ഛനും മുത്തശ്ശിയും ബന്ധുക്കളുമൊക്കെ അനന്തുവിനെ കൊതിതീരെ കണ്ടു. പുനസമാഗമവേളയില്‍ അനന്തുവായിരുന്നു താരം. വാടക വീട്ടിലെ താമസം അവസാനിപ്പിച്ച് ഈ ഓണക്കാലത്ത് നാട്ടിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് അനന്തുവിെൻറ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.