അഞ്ചൽ: ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം. തീപ്പെട്ടിക്കൂട് പോലുള്ള മൊബൈൽഫോൺ ഉപയോഗിച്ച് ച ലച്ചിത്രങ്ങൾ പോലും ഷൂട്ട് ചെയ്യുന്ന കാലമാണിത്. ഒട്ടനവധി കലാകാരന്മാരുടെ ആത്മസമർ പ്പണത്തിെൻറ സ്മരണ പുതുക്കൽ കൂടിയാണ് ഇൗ ദിനം. ഫോട്ടോഗ്രഫിയെന്ന കലയുടെ വളർച്ചയോട ൊപ്പം പടവുകൾ കയറിയവർ നിരവധിയാണെങ്കിലും മാറ്റത്തിെൻറ പ്രവാഹത്തിൽ പിടിച്ചുനിൽ ക്കാനാവാതെ ഒഴുകിപ്പോയവരാണേറെയും. അവരിലൊരാളാണ് അരവിന്ദൻ. കൊട്ടാരക്കരക്ക് സമീപം അമ്പലക്കരസ്വദേശി. വാളകത്ത് സ്വന്തമായി സ്റ്റുഡിയോ നടത്തി പേരും പ്രശസ്തിയും നേടിയയാൾ. മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ള പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളാണ് കൂടുതൽ എടുത്തിട്ടുള്ളത്.
ഫോട്ടോഗ്രാഫറാകുകയെന്നത് അരവിന്ദെൻറ ബാല്യകാലമോഹമായിരുന്നു. കൊട്ടാരക്കരയിലെ സ്റ്റുഡിയോകളുടെ മുന്നിലെ വരാന്തയിലിരുന്ന് ഫോട്ടോഗ്രാഫർമാർ ‘നെഗറ്റിവ് െഡവലപ്’ ചെയ്യുന്നത് കണ്ടാണ് വളർന്നത്. ആ താൽപര്യം 1969ൽ 19ാം വയസ്സിൽ കൊട്ടാരക്കരയിലെ ജി.കെ ആർട്സ് സ്റ്റുഡിയോയിൽ എത്തിച്ചു. ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ പഠിച്ചശേഷം ആയൂരിലെയും അഞ്ചലിലെയും വിവിധ സ്റ്റുഡിയോകളിൽ ജോലി നോക്കി. ഈ രംഗത്ത് പിടിച്ചുനിൽക്കാമെന്നായതോടെ സ്വന്തം സ്റ്റുഡിയോ എന്ന ആശയം മനസ്സിലുദിച്ചു.
അങ്ങനെ 1975ൽ വാളകത്ത് ‘അരവിന്ദ് ഫോട്ടോസ്’ തുടങ്ങി. കുടുംബവക 30 സെൻറ് പുരയിടം വിറ്റ് കിട്ടിയ പണംകൊണ്ട് കാമറയും വാങ്ങി. പിന്നെ കട വാടകക്കെടുത്ത് സജ്ജീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷെൻറ ജില്ലഭാരവാഹിയായി. ഇക്കാലത്തായിരുന്നു ബ്ലാക്ക് ആൻഡ് വൈറ്റിൽനിന്ന് കളർ ഫിലിമിലേക്കുള്ള മാറ്റമുണ്ടായത്. മാറ്റത്തിനനുസരിച്ച് മറ്റൊരു കാമറ കൂടി വാങ്ങി തൊഴിൽ വിപുലീകരിച്ചുതുടങ്ങിയകാലത്ത് സ്റ്റുഡിയോയിൽ മോഷണം നടന്നു. തെൻറ ജീവനായ കാമറക്കൊപ്പം കല്യാണവർക്കുകളുടെ ആൽബങ്ങളും നെഗറ്റിവുകളും നശിപ്പിക്കപ്പെട്ടതോടെ അരവിന്ദൻ മാനസികമായി തളർന്നു.
ഉയിർത്തെഴുന്നേൽപ്പിനുള്ള ശ്രമത്തിനിടെ ശാരീരികാസ്വാസ്ഥ്യങ്ങൾ ബാധിച്ചു. കൈകൾ ചലിപ്പിക്കാൻ കഴിയാതായി. പണി കുറഞ്ഞു. വാടകകുടിശ്ശിക ഏറിയതോടെ രണ്ടാമത്തെ കാമറ കെട്ടിടമുടമ വാങ്ങിെവച്ചു. അങ്ങനെ ഫോട്ടോഗ്രഫി രംഗത്തുനിന്ന് അരവിന്ദൻ മെല്ലെ പിൻവാങ്ങി. 70 കാരനായ അരവിന്ദൻ മകെൻറ സംരക്ഷണയിൽ കഴിയുകയാണ്. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനോ സുഹൃത്തുക്കളോ അന്വേഷിക്കുകയോ സഹായിക്കുകയോ ചെയ്യാറില്ലെന്നും മകൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.