തിരുവനന്തപുരം: നിയമസഭക്ക് സമീപം മാധ്യമപ്രവർത്തകനുനേരെ വനിത സിവിൽ പൊലീസ് ഓഫിസറുടെ അസഭ്യവർഷവും കൈയേറ്റവും. ജയ്‌ഹിന്ദ് ടി.വിയുടെ കാമറാമാനെയാണ് ഇവർ അസഭ്യംപറയുകയും ആക്രോശിക്കുകയും ചെയ്തത്. മുൻ മുഖ്യമന്ത്രി ആർ. ശങ്കറി െൻറ ചരമദിനാചരണം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു കാമറാമാനും സംഘവും.
വാഹനം റോഡരികിൽ നിർത്തി കാമറ എടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥ സ്ഥലത്തെത്തി വാഹനം അവിടെ പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ പ്രകോപനമില്ലാതെ കാമറമാെൻറ മുഖത്തടിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. സംഭവത്തിൽ പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു. ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മേധാവി ഉറപ്പുനൽകിയതായി പത്രപ്രവർത്തക യൂനിയൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.