'ഐ.ജി.ശ്രീജിത്തിനെതിരെ നടപടി വേണം’; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ലക്ഷം മെയിലുകളുമായി വിമൻ ജസ്റ്റിസ് മൂവ്െമൻറ്

കണ്ണൂർ:  പാലത്തായി പീഡനക്കേസ് പ്രതി ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷപ്പെടുത്താൻ പഴുതൊരുക്കുന്ന രീതിയിലുള്ള ക്രൈംബ്രാഞ്ച് െഎ.ജി ശ്രീജിത്തിെൻറ ഒാഡിയോ നിയമവിരുദ്ധമാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി വിമൻ ജസ്റ്റിസ് മൂവ്മെൻറ്. പ്രതിഷേധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് ലക്ഷം മെയിലുകൾ അയക്കും. 
 
കുറ്റപത്രം പൂർണമായി സമർപ്പിക്കപ്പെടാത്ത കേസ് കോടതിയിൽ നിലനിൽക്കുകയാണ്. പ്രതിക്ക് അനുകൂലവും  ഇരയുടെ ആത്മാഭിമാനം തകർക്കുന്നതുമായ പരാമർശങ്ങളാണ് െഎ.ജി നടത്തിയിരിക്കുന്നത്. കുട്ടിയെ സ്വഭാവ ഹത്യചെയ്ത് പ്രതിക്കെതിരെയുള്ള പുനരാന്വേഷണം തടയുന്നതും, കേസ് വീണ്ടും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണിത്. 

ഭാഗികമായി മാത്രം കുറ്റപത്രം സമർപ്പിച്ച കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ ഇരയുടെ മൊഴികളും കേസിൻെറ നിലയും പരസ്യപ്പെടുത്തി നിയമലംഘനം നടത്തിയ െഎ.ജി ശ്രീജിത്തിൻെറ അന്വേഷണത്തിൽ ഞങ്ങൾ നീതി പ്രതീക്ഷിക്കുന്നില്ല. കുറ്റപത്രത്തിൽ പോക്സോ ഒഴിവാക്കിയത് ബി.ജെ.പി.നേതാവായ പ്രതിയെ രക്ഷിക്കാൻ മാത്രമാണ്. ഈ കേസിെൻറ അന്വേഷണച്ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റണം. അതോടൊപ്പം ഗുരുതരമായ നിയമലംഘനം നടത്തിയ അദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്െമൻറ് ആവശ്യപ്പെട്ടു. 

Tags:    
News Summary - women justice movement about palathayi case -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.