അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം; തുലാവർഷ സീസണിലെ എട്ടാമത്തേത്

കോഴിക്കോട്: മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. തുലാവർഷ സീസണിൽ (47 ദിവസത്തിൽ) രൂപപ്പെടുന്ന ഏട്ടാമത്തെ ന്യൂനമർദ്ദമാണിത്.

പടിഞ്ഞാറു, വടക്ക്-പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. എന്നാൽ, കേരളത്തിൽ നിന്ന് അകന്നു പോകുന്നതിനാൽ സംസ്ഥാനത്തിന് കൂടുതൽ ഭീഷണിയില്ല.

അതേസമയം, വടക്ക് ആൻഡമാൻ കടലിലെ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദ്ദം (well marked low pressure) ആകാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 18ഓടെ മധ്യ പടിഞ്ഞാറ് -തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി തെക്ക് ആന്ധ്രാപ്രദേശ്- വടക്കു തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.

വിവിധ ഏജൻസികളുടെ മഴ പ്രവചനം ഇങ്ങനെ

  • കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ IMD-GFS മോഡൽ പ്രകാരം അടുത്ത രണ്ട് ദിവസം കേരളത്തിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

  • കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്‍റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting)ന്‍റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ - വടക്കൻ കേരളത്തിലും നാളെ വടക്കൻ കേരളത്തിലും ശക്തമായ മഴ സാധ്യത പ്രവചിക്കുന്നു.

  • National Centers for Environmental Prediction (NCEP)ന്‍റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്നും നാളെയും കേരളത്തിൽ മിതമായ മഴയ്ക്ക് സാധ്യത.

  • European Centre for Medium-Range Weather Forecasts (ECMWF)ന്‍റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നും നാളെയും വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.

  • സ്വകാര്യ ഏജൻസിയായ IBM weather ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മഴയ്ക്കുള്ള സൂചന നൽകുന്നു. 
Tags:    
News Summary - weather forecast kerala updation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.