പാലക്കാട്/ചെങ്ങന്നൂർ: പാലക്കാട് റെയിൽവേ ഡിവിഷനിലെ കമ്പ്യൂട്ടറുകളിലും ‘വാണാക്രൈ’ ആക്രമണം. പാലക്കാട്ടെ ഓഫിസിലെ 23 കമ്പ്യൂട്ടറുകളിലാണ് ചൊവ്വാഴ്ച ഉച്ചയോടെ വൈറസ് ആക്രമണമുണ്ടായത്. പേഴ്സനൽ ബ്രാഞ്ചിലെ 22 കമ്പ്യൂട്ടറുകളിലും ഫിനാൻസ് വിഭാഗത്തിലെ ഒരു കമ്പ്യൂട്ടറിലുമാണിത്. ആക്രമണം റെയിൽ സുരക്ഷയെയോ ട്രെയിൻ ഗതാഗതത്തേയോ ഒരു രീതിയിലും ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
വിൻഡോസ് എക്സ്.പി, സെവൻ എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിലാണ് വൈറസ് ആക്രമണമുണ്ടായിട്ടുള്ളത്. മൂന്ന് ദിവസത്തിനകം 300 ഡോളർ ബിറ്റ് കോയിൻ ഇലക്ട്രോണിക് മണിയായി നൽകണമെന്നാണ് ഹാക്കർമാരുടെ ആവശ്യം.
്ചെങ്ങന്നൂര് നഗരസഭ ഓഫിസിലെ കമ്പ്യൂട്ടറുകളിൽ വാണാക്രൈയുടേതെന്ന് കരുതപ്പെടുന്ന വൈറസുകൾ പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ കമ്പ്യൂട്ടറുകള്‍ പ്രവര്ത്തിപ്പിക്കാനാരംഭിച്ചപ്പോഴാണ് തകരാർ ശ്രദ്ധയിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.