തിരൂർ: െറയിൽവേ സ്റ്റേഷനിൽനിന്ന് നീക്കം ചെയ്ത വാഗൺ ട്രാജഡി ഓർമചിത്രങ്ങൾ ആ ചിത്രകാരനിലൂടെ വീണ്ടും തിരൂരിൽ തെളിയും. വാഗൺ ട്രാജഡി സ്മാരകഹാളിന് മുന്നിലെ ഓപൺ സ്റ്റേജിെൻറ ചുവരിലാണ് നഗരസഭ മുൻൈകയെടുത്ത് ചിത്രങ്ങൾ വീണ്ടും വരക്കുന്നത്. നഗരസഭ ചെയർമാൻ തന്നെ ബന്ധപ്പെട്ടിരുന്നെന്നും വെള്ളിയാഴ്ച ചെയർമാനെ നേരിൽ കാണുമെന്നും ചിത്രകാരൻ പ്രേംകുമാർ പറഞ്ഞു.
പ്രതിഷേധ ഭാഗമായിക്കൂടിയാണ് വീണ്ടും ചിത്രങ്ങൾ വരക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ അനുമതി നൽകിയാൽ ഉടൻ ചിത്രം വരക്കാനുള്ള നടപടികൾ ആരംഭിക്കും. അടുത്ത കൗൺസിലിൽ വിഷയം ചർച്ച ചെയ്യുമെന്ന് നഗരസഭ ചെയർമാൻ കെ. ബാവ പറഞ്ഞു.
അതേസമയം, െറയിൽവേ നടപടിയിൽ പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ, ജനതാദൾ (എസ്) സംഘടനകൾ സ്റ്റേഷന് മുന്നിൽ ധർണയും പ്രതീകാത്മക ചിത്രംവരയും സംഘടിപ്പിക്കും.
രാഷ്ട്രപതിക്ക് സ്പീക്കറുടെ കത്ത്
മലപ്പുറം: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന ഏടായ വാഗണ്‍ ട്രാജഡി ചിത്രീകരിക്കുന്ന ചുമര്‍ചിത്രം തിരൂര്‍ റെയിൽവേ സ്റ്റേഷനില്‍നിന്ന് നീക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കത്തയച്ചു.
ദേശാഭിമാനികളും ജനാധിപത്യവിശ്വാസികളുമായവർ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തണം. റെയില്‍വേ പോലുള്ള പൊതുസ്ഥാപനം ചിത്രം മാറ്റാന്‍ തീരുമാനിച്ചത് ദേശവിരുദ്ധ നടപടിയാണ്. ഇത് തിരുത്താൻ റെയില്‍വേയോട് ആവശ്യപ്പെടണമെന്നും കത്തിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.