ചാലിയം: നയനയുടെ വീട്ടിൽ ഇന്ന് സൗഹൃദത്തിെൻറ വിഷു ആഘോഷിക്കാൻ സഹപാഠി കല്പേനി ദീപു കാരി മോൻതംപള്ളി ഗാലിയ ജലീലിമുണ്ട്. കോവിഡ്- 19 പ്രതിരോധ ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ ഒര ു മാസമായി കൂട്ടുകാരിയുടെ വീട്ടിലാണ് ഗാലിയ. കോഴിക്കോട്ടെ സ്വകാര്യ കോച്ചിങ് സ്ഥാപനത്ത ിൽ മെഡിക്കൽ പ്രവേശന പരീക്ഷ പരിശീലനത്തിലാണിവർ. കോവിഡ് ഭീതിയിൽ സ്ഥാപനങ്ങൾ അടച്ചപ്പോൾ നാട്ടിലേക്ക് പോകാൻ ഗാലിയക്ക് കഴിഞ്ഞില്ല. ഇതോടെ കൂട്ടുകാരികളായ ടി.കെ. നയന, വി.കെ. ഹുദ മറിയം എന്നിവരുടെ നാടായ ചാലിയത്തേക്ക് പോന്നു.
നയനയോടൊപ്പം ഏതാനും ദിവസം താമസിച്ച് ഹുദയുടെ വീട്ടിലേക്ക് വരാമെന്നായിരുന്നു തീരുമാനം. ഇരുവരുടെയും വീടുകൾ ചാലിയം വട്ടപ്പറമ്പിന് സമീപം അര കിലോമീറ്റർ മാത്രം അകലത്തിലാണ്. ഇതിനിടെ സമ്പൂർണ ലോക് ഡൗണും പ്രഖ്യാപിക്കപ്പെട്ടതോടെ നയനയുടെ മാതാപിതാക്കളായ തിരുമലമ്മൽ കളരിക്കൽ സുരേഷ് കുമാറും രത്നപ്രഭയും ഗാലിയയെ മറ്റേ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോലും വിട്ടില്ല. സ്വന്തം മകൾക്ക് നൽകുന്ന സ്നേഹവും കരുതലും സ്വാതന്ത്ര്യവും അവർ ദ്വീപുകാരിക്കും നൽകി. നമസ്കരിക്കാനും മറ്റും പ്രത്യേകം സൗകര്യമേർപ്പെടുത്തി.
തെൻറ കാര്യത്തിലിപ്പോൾ രക്ഷിതാക്കൾക്ക് ഒരു വേവലാതിയുമില്ലെന്ന് ഗാലിയ പറഞ്ഞു. ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിൽ ലാബ് അസിസ്റ്റൻറ് തസ്തികയിൽ ജോലി ചെയ്യുകയാണ് എൻജിനീയറായ പിതാവ് സി.എം. ജലീൽ. ഫരീദയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.