തിരുവനന്തപുരം: മകെൻറ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശന് തമ്പിയും വിഷ്ണു സോമസുന്ദരവുമായിരുെന്നന്ന് സംഗീതജ്ഞൻ ബാലഭാസ്കറിെൻറ പിതാവ് ഉണ്ണി. ബാലുവിെൻറ എ.ടി.എം കാര്‍ഡുകളും ഇവരുടെ കൈയിലായിരുന്നു. ബാലുവിന് ഒരുവിധ സ്വാതന്ത്ര്യവും അവര്‍ നല്‍കിയിരുന്നില്ല. അച്ഛനോടും അമ്മയോടും സംസാരിക്കാന്‍ പോലും മാനേജര്‍മാര്‍ അനുവദിച്ചില്ല. ഇവരെയൊക്കെ ഒരുഘട്ടത്തില്‍ മകന് ഭയന്നിരുന്നതായും ഉണ്ണി പറയുന്നു.
ഒരിക്കല്‍ മ്യൂസിക് ബാന്‍ഡ് പിരിച്ചുവിടാന്‍ പോലും ബാലു തീരുമാനിച്ചിരുന്നു.കൂടെയുള്ളവര്‍ ചതിചെയ്യുമ്പോള് മനസ്സിനുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാനാകില്ലെന്ന് ബാലുതന്നെ ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഒരുപക്ഷേ വിഷ്ണുവിെൻറയും പ്രകാശിെൻറയും ചതി മനസ്സിലാക്കിയായിരിക്കാം.
ബാലുവിെൻറ പേരില്‍ നിരവധി പോളിസികളെടുത്തിരുന്നു. ഇതിെൻറ ഒരു വിവരവും മാതാപിതാക്കള്‍ക്ക് നല്‍കരുതെന്ന് തമ്പിയും വിഷ്ണുവും പോളിസി അധികൃതരോട് വിലക്കിയിരുന്നു. മാത്രമല്ല മകെൻറ ബാങ്ക് വിവരങ്ങളും ഞങ്ങള്‍ ചോദിച്ചാല്‍ നല്‍കരുതെന്ന് ബാങ്ക് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി അവര്‍ പറഞ്ഞു.
സംശയം തോന്നിയതിനെ തുടര്‍ന്ന് ബാലുവിെൻറ ചാര്‍ട്ടേഡ് അക്കൗണ്ടൻറിനെ കണ്ടിരുന്നു. ടാക്സ് റിട്ടേണിനൊപ്പം നല്‍കാറുള്ള അസെറ്റ് ആന്‍ഡ് ലയബിലിറ്റീസ് സ്റ്റേറ്റ്മെൻറ് ചോദിെച്ചങ്കിലും നല്‍കിയില്ല.
ബാലുവിെൻറ അച്ഛനും അമ്മയും വന്നു ചോദിച്ചാല്‍ നല്‍കരുതെന്ന് പറഞ്ഞതായി ചാര്‍ട്ടേഡ് അക്കൗണ്ടൻറ് അറിയിച്ചെത്ര. സ്വര്‍ണക്കടത്തുകേസിലെ ചില പ്രതികള്‍ക്ക് ബാലഭാസ്കറിെൻറ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. ബാലഭാസ്കറിെൻറ മരണം അപകടമല്ലെന്നും കൊലപാതകമാണെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.