വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഹൈകോടതി നിർദേശ പ്രകാരം, കൊച്ചി സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ 27 മുതൽ, ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെയായിരുന്നു ചോദ്യം ചെയ്യൽ.

പരാതിയിൽ അതിജീവിത പീഡനം നടന്നുവെന്ന് വ്യക്തമാക്കിയ കുണ്ടന്നൂരിലെയും കടവന്ത്രയിലെയും ഹോട്ടലുകൾ, പനമ്പിള്ളി നഗറിലെയും മറൈൻഡ്രൈവിലെയും ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ എത്തിച്ച്​ തെളിവെടുപ്പും നടത്തി. ആരോപണങ്ങളിൽ ഇഴകീറിയുള്ള ചോദ്യം ചെയ്യലാണ് നടന്നത്. ഓരോ ദിവസങ്ങളിൽ നടന്ന തെളിവെടുപ്പുകൾക്ക് ശേഷം ലഭിച്ച വിവരങ്ങളിൽ വിശദീകരണം തേടുകയും ചെയ്തു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ പലരുടെയും മൊഴിയെടുത്തിരുന്നു. ഇവ മുൻനിർത്തിയും വിജയ് ബാബുവിനോട് ചോദ്യങ്ങളുണ്ടായി.

വിജയ് ബാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് അനുസൃതമായിരിക്കും പൊലീസിന്‍റെ ബാക്കി നീക്കങ്ങൾ.

Tags:    
News Summary - Vijay Babu's interrogation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.