കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മ ന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തേക്കും. മുൻ പൊതുമരാമത്ത് സെ ക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവര്‍ അറസ്റ്റിലായ സാഹചര്യത്തിൽ ഒരാഴ്ചക്കകം വിളിപ ്പിച്ചേക്കുമെന്നാണ് വിവരം. വിജിലന്‍സ് എസ്.പി വി.ജി. വിനോദ്കുമാറിെൻറ നേതൃത്വത്തില്‍ ക ഴിഞ്ഞ 22ന് ഇബ്രാഹീംകുഞ്ഞിനെ ചോദ്യംചെയ്തിരുന്നു.
അറസ്റ്റിലായവരെ കസ്റ്റഡിയി ൽ ആവശ്യപ്പെട്ട് അന്വേഷണസംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചി ട്ടുണ്ട്. ഇത് തിങ്കളാഴ്ചയാണ് പരിഗണിക്കുക. കസ്റ്റഡിയിൽ ലഭിച്ചുകഴിഞ്ഞാൽ കൂടുതൽ ചോദ്യംചെയ്യൽ നടക്കും. ഇതിെൻറ ചുവടുപിടിച്ചായിരിക്കും ഇബ്രാഹീംകുഞ്ഞിനെ വീണ്ടും വിളിപ്പിക്കുക. അതേസമയം, മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിക്ക് നേരിട്ട് തുക നല്‍കാനുള്ള ഒരുഫയലും കണ്ടിട്ടില്ലെന്ന് വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എല്‍.എ വ്യക്തമാക്കി. സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ഫയല്‍ മാത്രമാണ് താന്‍ കണ്ടത്. വിജിലന്‍സിെൻറ റിമാൻഡ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ അത് വ്യക്തമാകും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയിലൂടെ ലഭിച്ചത് എത്ര തുകയാണെന്നും ഈ പണം ഏതെല്ലാം രീതിയിലാണ് വിനിയോഗിച്ചതെന്നുമുള്ള കാര്യങ്ങളാകും വിജിലൻസ് അന്വേഷിക്കുക.
പാലാരിവട്ടം മേൽപാലം: പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഹരജി മൂവാറ്റുപുഴ: പാലാരിവട്ടം മേൽപാല നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് റിമാൻഡിലായ നാല് പ്രതികളെ ചോദ്യം ചെയ്യാൻ നാല് ദിവസം കസ്റ്റഡിയിൽ നൽകണമെന്നാവശ്യപ്പെട്ട് വിജിലൻസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, കരാർ കമ്പനിയായ ആർ. ഡി. എസ് എം. ഡി സൂമിത് ഗോയൽ, ആർ.ബി.ഡി.സി.കെ മുൻ അഡീഷനൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയൻറ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരെയാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
സമൂഹത്തിൽ ഉന്നത സ്ഥാനത്തിരുന്നവരും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുന്നവരാണെന്നും ഇവരിൽനിന്ന് ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പൂർണ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. ഇവർ നൽകിയിരിക്കുന്ന മൊഴികളിലെ വൈരുധ്യം പരിശോധിക്കാനും ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചറിയാനും പ്രതികളെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു.
അഴിമതി, ഫണ്ട് ദുർവിനിയോഗം, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് പാലം നിർമാണത്തിന് കരാർ നൽകിയത്. 44 കോടി ചെലവിൽ നിർമാണം പൂർത്തിയാക്കി 2016 ഒക്ടോബർ 12 ന് ഉദ്ഘാടനം ചെയ്ത പാലത്തിൽ ഒരു വർഷത്തിനകം കുഴികളും വിള്ളലുകളും രൂപപ്പെട്ടിരുന്നു. രൂപകൽപന മുതൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നു എന്നായിരുന്നു വിജിലൻസ് കെണ്ടത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.