മലപ്പുറം: വേങ്ങര മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും യു.ഡി.എഫിന് വോട്ട് കുറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉൗരകം ഒഴിച്ച് മറ്റ് അഞ്ച് പഞ്ചായത്തുകളിലും യു.ഡി.എഫിന് പതിനൊന്നായിരത്തിന് മുകളിൽ വോട്ട് ലഭിച്ചിരുന്നു. ഇത്തവണ മൂന്നിടങ്ങളിലേ ഇതുള്ളു. വേങ്ങരയിലും ഒതുക്കുങ്ങലിലും കണ്ണമംഗലത്തും മാത്രം. ഇവിടങ്ങളിൽതന്നെ വൻ ഇടിവുണ്ടായി.
ശരാശരി 1000 വോട്ടുകളുടെ കുറവ് ഒാരോ പഞ്ചായത്തിലുമുണ്ട്. ലീഗിെൻറ ശക്തികേന്ദ്രമായ വേങ്ങര പ ഞ്ചായത്തിൽ മാത്രം 1461 വോട്ടിെൻറ കുറവുണ്ടായി. 2016ൽ 15373 ആയിരുന്നു യു.ഡി.എഫ് വോട്ട്. ഇത്തവണ 13912. 6700 വോട്ടുണ്ടായിരുന്ന എൽ.ഡി.എഫ് 7921 ആയി വർധിപ്പിച്ചു. 1221 കൂടുതൽ നേടി.
ഉൗരകം -1180, ഒതുക്കുങ്ങൽ -884, എ.ആർ.നഗർ -909, കണ്ണമംഗലം -977, പറപ്പൂർ -975 എന്നിങ്ങനെ മുൻതെരഞ്ഞെടുപ്പിൽനിന്ന് യു.ഡി.എഫിന് വോട്ട് കുറഞ്ഞു. ഇവിടങ്ങളിലെല്ലാം എൽ.ഡി.എഫ്, എസ്.ഡി.പി.െഎ വോട്ടുകൾ കൂടി.
ചില പഞ്ചായത്തുകളിലെ കോൺഗ്രസ്-ലീഗ് തർക്കങ്ങളാണോ, സ്ഥാനാർഥിത്വത്തിലെ അസ്വാരസ്യങ്ങളാണോ വോട്ട് ചോർച്ചക്ക് കാരണമെന്നത് യു.ഡി.എഫിൽ ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.