തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കില്ല. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കൊപ്പം ഉദ്ഘാടന വേദിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമുണ്ടാകും.
ചടങ്ങിലേക്ക് സംസ്ഥാന സർക്കാർ വേണ്ടവിധം ക്ഷണിച്ചില്ലെന്ന് പരാതിയുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് ചടങ്ങ് ബഹിഷ്കരിക്കുന്നത്. ക്ഷണിക്കാതിരുന്നത് വിവാദമായപ്പോൾ തലേദിവസത്തെ തീയതിവെച്ച് കത്ത് വീട്ടിലെത്തിച്ച് ക്ഷണിച്ചെന്നുവരുത്തുകയാണ് സർക്കാർ ചെയ്തതെന്നും ചടങ്ങിലെ പങ്കാളിത്തം എന്തെന്നു പോലും പറഞ്ഞില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ താൽപര്യപ്രകാരമാണ് പ്രധാനമന്ത്രിയുടെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ചടങ്ങിൽ ഇടം ലഭിച്ചത്. കേരളം നൽകിയ പട്ടികയിൽ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടെന്നും എന്നാൽ, ജനപ്രതിനിധിയല്ലാത്ത നേതാവിന്റെ പേരുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത് ഉൾപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫിസാണ്. പ്രതിപക്ഷ നേതാവ് ബഹിഷ്കരിക്കേണ്ട കാര്യമില്ല. അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.