കോഴിക്കോട്: പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍റെ വരവ് കോൺഗ്രസിലെ വലിയ മാറ്റമാണെന്ന് ശശിതരൂർ എം.പി. അദ്ദേഹത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയാണ്. സോഷ്യോളജിയിലും, നിയമത്തിലും ബിരുദം നേടിയിട്ടുള്ള സതീശൻ 57 വയസ് പൂർത്തിയാകാൻ ഒമ്പത് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
എൻ.എസ്.യു.ഐ, എ.ഐ.സി.സി എന്നിവയിൽ പ്രവർത്തിച്ച സതീശൻ മികച്ചൊരു പ്രതിപക്ഷ എം.എൽ.എ കൂടിയായിരുന്നു. മികച്ചൊരു പാർലമെേന്ററിയൻ കൂടിയാണ് സതീശനെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് നടത്തിയത്. സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഹൈക്കമാൻഡ് നിർദേശം കെ.പി.സി.സി അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.