തിരുവനന്തപുരം: കോവിഡ് ബാധിതനായ വർക്കല പുത്തൻചന്ത സ്വദേശി നിരീക്ഷണ കാലയളവിൽ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതായി രേഖകൾ. ജില്ലഭരണകൂടം പുറത്തുവിട്ട ഇദ്ദേ ഹത്തിെൻറ റൂട്ട് മാപ്പിലാണ് നിരീക്ഷണ കാലയളവിൽ ഇദ്ദേഹം ഭാര്യയും കുട്ടിയുമായി സ്വന്ത ം കാറിലും ആംബുലൻസിലുമായി ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും എസ്.എ.ടിയിലും എ ത്തിയതായി വിവരമുള്ളത്.
ഇതോടെ ഇദ്ദേഹം വീട്ടിൽ പൂർണ നിരീക്ഷണത്തിലായിരുന്നെന ്ന ആരോഗ്യവകുപ്പിെൻറ വാദം പൊളിഞ്ഞു. കഴിഞ്ഞ മാസം 20നാണ് ഷാർജയിൽനിന്ന് തിരുവനന്തപുരം ഇൻറർ നാഷനൽ എയർപോർട്ടിൽ എത്തുന്നത്. തുടർന്ന്, ഭാര്യസഹോദരെൻറ കാറിലാണ് വീട്ടിലേക്ക് പോയത്. എന്നാൽ, വീട്ടിൽ നീരീക്ഷണത്തിൽ ഇരിക്കുന്നതിനു പകരം ഇയാൾ 26ന് മകനുമായി സ്വന്തം കാറിൽ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് പോയി. മകന് പനി ബാധിച്ചതാണ് കാരണം.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിയുടെയും കുടുംബത്തിെൻറയും ആരോഗ്യ വിവരങ്ങൾ വാർഡ്തല ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരും നിരന്തരം ബന്ധപ്പെട്ട് വിലയിരുത്തണമെന്ന് നിർദേശമുണ്ടെങ്കിലും ഇവിടെ അത്തരം നിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. മകന് പനി ബാധിച്ചത് ആരോഗ്യപ്രവർത്തകർ അറിഞ്ഞില്ല.
28ന് വർക്കല താലൂക്ക് ആശുപത്രിയിൽ നിന്ന് ജനറൽ ആശുപത്രിയിലും 29ന് ഭാര്യയും കുട്ടിയുമായി എസ്.എ.ടിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും 108 ആബുലൻസിൽ എത്തിയിട്ടും വിദേശത്തുനിന്നെത്തിയ വിവരം ഇയാൾ ഡോക്ടർമാർക്ക് മുന്നിൽ മറച്ചുവെച്ചു.
29ന് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഭാര്യയും മകനുമായി സ്വന്തം കാറിൽ വീട്ടിലെത്തുകയും ചെയ്തു. തുടർന്ന്, വീട്ടിൽ കഴിഞ്ഞ ഇയാൾ ഏപ്രിൽ 13,15, 21 തീയതികളിൽ സ്വന്തം കാറിൽ തന്നെ അസുഖബാധിതയായ ഭാര്യയുമായി വർക്കല താലൂക്ക് ആശുപത്രിയിലെത്തി. 21ാം തീയതിയാണ് രോഗലക്ഷണങ്ങൾകണ്ടതിനെ തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിലെ കോവിഡ് ഒ.പിലേക്കും 23ന് സാമ്പിൾ പോസിറ്റിവായതോടെ ആബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയത്. ഇയാളുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളെല്ലാം തന്നെ നിരീക്ഷണത്തിലാണ്.
അതേസമയം കോവിഡ് ബാധിതയായി ചികിത്സയിൽ കഴിഞ്ഞ കല്ലാട്ടുമുക്ക് സ്വദേശിയായ 80 വയസ്സുകാരിക്ക് രോഗംഭേദമായി. ഏപ്രിൽ ഒമ്പതിനാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ മകനിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.