വാളയാർ പീഡനം: പെൺകുട്ടികളുടേത് ആത്മഹത്യയെന്ന് പൊലീസ് റിപ്പോർട്ട്

പാലക്കാട്: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരികളുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപ്പോർട്ട്. പെൺകുട്ടികളുടേത് കൊലപാതകമെന്ന് തെളിയിക്കുന്ന  തെളിവുകളില്ലെന്ന് പൊലീസ് മനുഷ്യാവകാശ കമീഷന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരികളെ കഴിഞ്ഞ ജനുവരി, മാര്‍ച്ച് മാസങ്ങളിലായി ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
പെൺകുട്ടികളെ  ലൈംഗീകമായി പീഡിപ്പിച്ചതിനാണ് 17കാരനെ പാലക്കാട് നാർകോട്ടിക് ഡിവൈ.എസ്.പി എം.ജെ. സോജെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.   

പെൺകുട്ടികൾ ലൈംഗികബപീഡനത്തിന് ഇരയായിട്ടുള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ബന്ധുവും അയൽവാസിയുമുൾപ്പെടെ  അഞ്ച് പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 

എന്നാൽ, പെൺകുട്ടികളുടെ മരണം  കൊലപാതകമാണെന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. 
 

Tags:    
News Summary - Valayar rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.