തൃശൂർ: പാലക്കാട് വാളയാറിൽ വംശീയ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ ഭാഗേലിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 11.30ന് വിമാനമാർഗം റായ്പുരിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധു ശശികാന്ത് ഭാഗേൽ പറഞ്ഞു. കുടുംബം മൃതദേഹത്തെ അനുഗമിക്കും. നെടുമ്പാശ്ശേരി വഴിയാണ് യാത്ര. തൃശൂരിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ നെടുമ്പാശ്ശേരി വരെയുണ്ടാകും.
റായ്പുരിൽനിന്ന് അവരുടെ ഗ്രാമത്തിലേക്കുള്ള ആംബുലൻസ് ഇവിടെനിന്ന് ബുക്ക് ചെയ്തിട്ടുണ്ട്. മരണവിവരമറിഞ്ഞ് ഇവിടെയെത്തിയ രാം നാരായണിന്റെ ഭാര്യ, രണ്ട് മക്കൾ, ഭാര്യാമാതാവ്, മറ്റു ബന്ധുക്കൾ എന്നിവരെയും വിമാനമാർഗം സ്വദേശത്തെത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.