വാഗമൺ ലഹരി പാർട്ടി: ക്രൈംബ്രാഞ്ചിൻെറ കസ്റ്റഡി അപേക്ഷ തള്ളി

തിരുവനന്തപുരം: വാഗമണ്ണിലെ റിസോർട്ടിലെ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡിക്കുള്ള ക്രൈം ബ്രാഞ്ചിൻെറ അപേക്ഷ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതോടെ കോടതി പ്രതികളുടെ റിമാൻഡ് നീട്ടി. ജനുവരി 14 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

24 സ്ത്രീകൾ ഉൾപ്പെടെ 59 പേർ പങ്കെടുത്ത നിശാപാർട്ടിയിൽ നിന്നും ഒരു സ്ത്രീ ഉൾപ്പെടെ ഒമ്പതു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് മയക്കുമരുന്ന് ശേഖരിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.