തിരുവനന്തപുരം: മറ്റൊന്നും ൈകയിൽ കരുതാനില്ലാതെ ലാളിത്യം പൊതിഞ്ഞെടുത്ത് ഒന്നിച്ച് തുടങ്ങിയ യാത്രകൾക്ക് അമ്പതാണ്ടിെൻറ നിറവെങ്കിലും വി.എസിെൻറ പതിവുകൾ മാറ്റമില്ല. രാവിലെ മുതൽ അഭിനന്ദനമറിയിച്ചുള്ള ഫോൺ സന്ദേശങ്ങൾ. നേരിെട്ടത്തി സന്തോഷമറിയിക്കുന്നവർ. ‘ആരെയും പ്രത്യേകിച്ച് ക്ഷണിച്ചിരുന്നില്ല, എല്ലാവർക്കും നന്ദി...’ മാധ്യമപ്രവർത്തകരോടുള്ള പ്രതികരണം ഇത്രമാത്രം. പിന്നെ പതിവ് ചിട്ടവട്ടങ്ങളിലേക്ക്. പക്ഷേ, പത്നി വസുമതി അമ്മക്ക് അന്നത്തെ ഒാർമകളിൽ ചിലതൊക്കെ പങ്കുവെക്കാനുണ്ടായിരുന്നു. അക്കാര്യങ്ങളെല്ലാം അവർ പറയുേമ്പാഴും വി.എസിന് പുഞ്ചിരിമാത്രം. സമരാവേശം നിറഞ്ഞ രാഷ്ട്രീയജീവിതത്തിനിടെ വിവാഹം വേണ്ടെന്നുവെച്ച് മുഴുസമയ പാർട്ടി പ്രവർത്തകനായി കഴിഞ്ഞിരുന്ന വി.എസിെൻറ ജീവിതത്തിലേക്ക് വസുമതി വന്നെത്തിയിട്ട് ഞായറാഴ്ച അമ്പത് വർഷം പിന്നിടുകയാണ്. കൃത്യമായി പറഞ്ഞാൽ 1967 ജൂൈല 16ന്, ഇന്നലത്തെപ്പോലെ അന്നും ഒരു ഞായറാഴ്ചയായിരുന്നു.
അന്ന് പാർട്ടി ആലപ്പുഴ ജില്ല സെക്രട്ടറിയും എം.എൽ.എയുമാണ് വി.എസ്. രാഷ്ട്രീയഗുരുവും അടുത്ത സുഹൃത്തുമായിരുന്നു ആർ. സുഗതനാണ് വിവാഹത്തെക്കുറിച്ച് ചിന്തപകർന്നത്. സുഗതനും അവിവാഹിതനായിരുന്നു. വയസ്സുകാലത്ത് നോക്കാനാളില്ലാതെയുള്ള അദ്ദേഹത്തിെൻറ അവസ്ഥകൂടി നേരിൽകണ്ടാണ് വി.എസ് തീരുമാനം മാറ്റിയത്.
പാർട്ടിയുടെ ജോയൻറ് സെക്രട്ടറിയായിരുന്ന എൻ. ശ്രീധരനാണ് ക്ഷണക്കത്ത് അടിച്ചതും വിതരണം ചെയ്തതും. അങ്ങനെ ആലപ്പുഴ നരസിംഹം ഒാഡിറ്റോറിയത്തിൽ വേലിക്കകത്ത് ശങ്കരെൻറയും അക്കാമ്മയുടെയും മകൻ വി.എസ്. അച്യുതാനന്ദൻ ചേർത്തല കുത്തിയതോട് കൊടുംതുരുത്ത് കൊച്ചുതറയിൽ കുഞ്ഞെൻറയും പാർവതിയുടെയും മകൾ കെ. വസുമതിയെ വരണമാല്യംചാർത്തി ജീവിതത്തിലേക്ക് ഒപ്പംകൂട്ടി. വി.എസിന് 43 വയസ്സാണ് പ്രായം.
നഴ്സിങ് പഠനം പൂർത്തിയാക്കി മഹിള സംഘത്തിൽ പ്രവർത്തിക്കുകയായിരുന്ന വസുമതിക്ക് 29. കതിർമണ്ഡപമോ പുടവനൽകലോ ഇല്ല, പരസ്പരം മാലചാർത്തൽ മാത്രം. ചടങ്ങ് കഴിഞ്ഞ് പോയതും സഹോദരിയുടെ വീട്ടിലേക്ക്.
പിന്നീട് സർക്കാർ സർവിസിൽ നഴ്സായ വസുമതി നഴ്സുമാരുടെ സംഘടനയുടെ സംസ്ഥാനനേതാവായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് ഹെഡ് നഴ്സായാണ് വിരമിച്ചത്. വിവാഹജീവിതത്തിെൻറ അമ്പതാംവാർഷികത്തിനും വലിയ ആഘോഷങ്ങളില്ലായിരുന്നു. കുടുംബത്തിെൻറ ഒത്തുചേരലിന് മധുരമേകാൻ പായസവിതരണം മാത്രമാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.