ഈഴവർ ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റുന്നുവെന്നതിനെ ക്കുറിച്ച വാർത്ത കണ്ടില്ല -വി. മുരളീധരൻ

തിരുവനന്തപുരം: ക്രിസ്ത്യൻ പെൺകുട്ടികളെ ഈഴവ യുവാക്കൾ വശീകരിക്കുന്നെന്ന ദീപിക ബാലസഖ്യം ഡയറക്ടർ ഫാദർ റോയ് കണ്ണന്‍ചിറയുടെ പ്രസ്താവന കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. തെളിവുണ്ടെങ്കിൽ നിയമപരമായി പരാതി നൽകണം. പാലാ ബിഷപ്പിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിക്കുകയാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നാർകോട്ടിക് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ക്രമസമാധാന പാലനം സംസ്ഥാന ചുമതലയാെണന്നും സംസ്ഥാനത്തിേൻറതിൽ നിന്ന് പുറത്തുള്ള കാര്യമുണ്ടെങ്കിൽ കേന്ദ്ര സർക്കാറിനെ അറിയിച്ചാൽ നടപടിയെടുക്കുമെന്നുമായിരുന്നു മറുപടി. സംസ്ഥാന സർക്കാറാണ് വിവരം കൈമാറേണ്ടത്.

തീവ്രവാദത്തിൽ അന്വേഷണം കേന്ദ്ര ആഭ്യന്തര വകുപ്പ് നടത്തുന്നുണ്ട്. പിണറായിയുടെ ചിറകിൻകീഴിലാണ് ജിഹാദികളെന്നും മന്ത്രി പൊതുപരിപാടിയിൽ പറഞ്ഞു.

ചങ്ങനാശേരി അതിരൂപതക്ക് കീഴിലെ സൺഡേ സ്കൂൾ അധ്യാപകർക്കായി ശനിയാഴ്ച നടത്തിയ പരിശീലന പരിപാടിയിലായിരുന്നു വൈദികന്‍റെ വിദ്വേഷ പ്രസ്താവന. 'കോട്ടയത്തിനടുത്ത ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒരു മാസത്തിനിടെ ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. ലൗ ജിഹാദിനെ പറ്റിയും നർകോട്ടിക് ജിഹാദിനെ പറ്റിയും നമ്മൾ കൂടുതൽ സംസാരിക്കുന്നുണ്ട്.

അതോടൊപ്പം, മറ്റിടങ്ങളിലേക്കും നമ്മുടെ മക്കൾ ആകർഷിക്കപ്പെടുന്നുണ്ട്. ഇതിനായി പദ്ധതികൾ ആവിഷ്കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതായി വരെ ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടുപോകുവാൻ ശത്രുക്കൾ നടത്തുന്ന മുന്നൊരുക്കത്തിന്‍റെ പത്തിലൊന്ന് പോലും നമ്മുടെ മക്കളെ വിശ്വാസത്തിൽ നിലനിർത്താൻ കഴിയുന്നില്ല' -ഫാ. റോയി കണ്ണന്‍ചിറ പറയുന്നു.

കേരളത്തിൽ ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ആരോപണവുമായി നേരത്തെ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. നർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വചന സന്ദേശത്തിൽ പറഞ്ഞത്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാർക്ക് നിക്ഷിപ്ത താൽപര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

Tags:    
News Summary - v muraleedharan about fr roy kannanchira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.