തിരുവനന്തപുരം: സർക്കാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് യു.ഡി.എഫ് സെക്രേട്ടറിയറ ്റ് ഉപരോധിച്ചു. യൂനിവേഴ്സിറ്റി കോളജ്, പി.എസ്.സി റാങ്ക് ലിസ്റ്റ് വിഷയങ്ങളിൽ സി.ബ ി.െഎ അന്വേഷണം ആവശ്യപ്പെട്ടും വൈദ്യുതി നിരക്ക് വർധന അടക്കം ജനദ്രോഹ നടപടികളിൽ പ ്രതിഷേധിച്ചുമായിരുന്നു ഉപരോധം. സെക്രേട്ടറിയറ്റിെൻറ മൂന്ന് ഗേറ്റുകളിൽ രാവിലെ ആറിന് ആരംഭിച്ച സമരം ഉച്ചക്ക് ഒന്നോടെ അവസാനിച്ചു. പൊലീസുമായുണ്ടാക്കിയ ധാരണപ്രകാരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, ഡോ. എം.കെ. മുനീർ അടക്കം നേതാക്കൾ അറസ്റ്റ് വരിച്ചു. അതേസമയം ഉപരോധവും റോഡുകൾ അടച്ചതും മൂലമുണ്ടായ ഗതാഗതക്കുരുക്ക് ജനങ്ങളെ വട്ടംകറക്കി. നൂറുകണക്കിന് പ്രവർത്തകർ പുലർച്ചെ മുദ്രാവാക്യം വിളിച്ച് മൂന്ന് ഗേറ്റുകളിലെത്തി കുത്തിയിരുന്നു.
ഇടക്ക് സമരക്കാരും പൊലീസും തമ്മിൽ ബലപ്രയോഗം നടന്നെങ്കിലും പിന്നീട് ശാന്തമായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 30ന് ചേരുന്ന യു.ഡി.എഫ് യോഗം സമരം തീരുമാനിക്കും.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി, കെ.പി.എ. മജീദ്, ജോണി നെല്ലൂര്‍, അനൂപ് ജേക്കബ്, എം.എം. ഹസൻ, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, തോമസ് ഉണ്ണിയാടൻ, പീതാംബരക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
നഗരം ഗതാഗത കുരുക്കിൽ
യു.ഡി.എഫ് ഉപരോധത്തെ തുടർന്ന് തലസ്ഥാന നഗരി ഗതാഗതക്കുരുക്കിലമർന്നു. േജാലിക്ക് പോകുന്നവരും സ്കൂൾ, കോളജ് വിദ്യാർഥികളുമെല്ലാം ഗതാഗതക്കുരുക്കിൽ പെട്ട് വലഞ്ഞു.
സെക്രട്ടേറിയറ്റിലേക്ക് ജീവനക്കാരെ പ്രവേശിപ്പിക്കുന്നത് പോലും തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ്. കാലനട യാത്രക്കാർക്കും നിയന്ത്രണമുണ്ട്. നഗരത്തിലെ മിക്ക റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.