തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധെപ്പട്ട ഭൂമി കൈയേറ്റ വിഷയത്തിൽ ജില്ല കലക്ടർ നൽകിയ റിപ്പോർട്ടിന്മേൽ നിയമോപദേശം തേടുന്നത് മന്ത്രിയെ രക്ഷിക്കാനാണെന്ന് യു.ഡി.എഫ്. മന്ത്രിക്കെതിരെ നടപടിയാകാമെന്ന് കലക്ടർ നൽകിയ റിപ്പോർട്ട് മറികടക്കാനാണ് നിയമോപദേശം തേടുന്നത്. റവന്യൂമന്ത്രിയെ മറികടന്നാണ് റവന്യൂ സെക്രട്ടറിയുടെ ഉപദേശപ്രകാരം നിയമോപദേശം തേടാൻ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ സി.പി.െഎ അഭിപ്രായം പറയണം. ക്രിമിനൽ കേസിൽ പ്രതിയാകാൻ യോഗ്യനെന്ന് റവന്യൂമന്ത്രി പറഞ്ഞയാളെയാണ് മുഖ്യമന്ത്രി രക്ഷിക്കാൻ നോക്കുന്നത്. മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം. അഴിമതിക്കാരെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫ് ശക്തമായി പ്രതികരിക്കും. 26ന് ആലപ്പുഴയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് നേതൃയോഗത്തിനും മേഖല യോഗത്തിനും ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം, സോളാർ, സി.പി.എം-ബി.ജെ.പി സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പ്രചാരണവും എതിരാളികൾക്കെതിരെ രാഷ്ട്രീയ പ്രത്യാക്രമണവും നടത്തണമെന്ന ശക്തമായ അഭിപ്രായം യു.ഡി.എഫ് നേതൃയോഗത്തിൽ ഉയർന്നു. സോളാർ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചശേഷം അത് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് സർക്കാറിനെതിരായ പ്രത്യാക്രമണത്തിനാവശ്യമായ പഴുതുകൾ കണ്ടെത്തണമെന്ന അഭിപ്രായവും ഉണ്ടായി. യു.ഡി.എഫ് സംസ്ഥാന ജാഥയുടെ മുന്നൊരുക്കങ്ങളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലെ യു.ഡി.എഫ് നേതാക്കൾ പെങ്കടുത്ത മേഖല യോഗത്തിൽ ആലോചിച്ചത്.
സോളാർ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചശേഷം അത് പഠിച്ച് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാന സർക്കാർ ബി.െജ.പിയുമായി ഒത്തുകളിക്കുകയാണ്. ദീൻ ദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ചടങ്ങുകൾ സ്കൂളുകളിൽ സംഘടിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് ഇൗ ചങ്ങാത്തത്തിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാെണന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.