തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലിൽനിന്ന് രണ്ടു വിചാരണ തടവുകാർ ജയിൽ ചാ ടി. സംസ്ഥാനത്ത് ആദ്യമായാണ് വനിത തടവുകാർ ജയിലിൽനിന്ന് രക്ഷപ്പെടുന്നത്. ചൊവ്വാഴ് ച ൈവകുന്നേരത്തോടെയാണ് ജയിൽ ചാട്ടം പുറത്തറിഞ്ഞത്.
രാത്രി വൈകിയും ഇരുവരേയും കണ്ടെത്താനായിട്ടില്ല. മോഷണം, തട്ടിപ്പ് കേസുകളിലെ പ്രതികളായ വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം തേക്കുംകര പുത്തൻവീട്ടിൽ ശിൽപമോൾ എന്നിവരാണ് രക്ഷപ്പെട്ടത്.
തടവുകാരെ ജയിലിനുള്ളിലെ ജോലികൾക്കായി സെല്ലിൽനിന്ന് സാധാരണ പുറത്ത് വിടാറുണ്ട്. വൈകീട്ട് നാേലാടെ തിരികെ സെല്ലിലേക്ക് പ്രവേശിപ്പിക്കാൻ എണ്ണമെടുത്തപ്പോഴാണ് രണ്ടുപേരെ കാണാനില്ലെന്ന് വ്യക്തമായത്. ജയിലിന് പിറകിൽ മാലിന്യമിടുന്ന സ്ഥലം വഴിയാണ് ഇവർ ചാടി രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.