തിരുവനന്തപുരം: നിർഭയ ഷെൽട്ടർ ഹോമിൽനിന്ന് കാണാതായ പെൺകുട്ടികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ.
കണ്ണമ്മൂല പുത്തൻപാലം സ്വദേശി വിഷ്ണു (33), മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജ് മാനേജർ മരപ്പാലം സ്വദേശി ബിനു (32) എന്നിവരെയാണ് മെഡിക്കൽ കോളജ് സി.ഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൂജപ്പുര പൊലീസിന് കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പമാണ് കവടിയാറിൽനിന്ന് പെൺകുട്ടികൾ മെഡിക്കൽ കോളജ് പരിസരത്തെത്തിയത്. ബൈക്കിലെത്തിയ വിഷ്ണു യുവാവിനെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച് പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.