പെരിന്തൽമണ്ണ: കാറിൽ കടത്തിയ പത്ത് കിലോ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് കോട്ടോപ്പാടം മേലെപീടികക്കൽ സഫീർ എന്ന കൊച്ചു (31) ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് ആലിയക്കുളം തോപ്പിൽ അക്ബർ റാഫി എന്ന റാഫി (24) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിയും മറ്റും കൊണ്ടുവരുന്ന ചരക്ക് ലോറികളിൽ രഹസ്യമായാണ് കഞ്ചാവ് എത്തിക്കുന്നത്. മണ്ണാർക്കാട്, കോട്ടോപ്പാടം എന്നിവിടങ്ങളിൽ സൂക്ഷിച്ചു പിന്നീട് കാറുകളിൽ ഏജൻറുമാർക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിൽ ഉള്ളവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ സഫീർ ഒരു കൊലപാതക കേസിൽ ഒമ്പതാം പ്രതിയാണ്.
അക്ബർ റാഫി മോഷണ കേസിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി.പി. ഷംസ്, സി.ഐ സി.കെ. നാസർ, എസ്.ഐ വി. ഹേമലത, ജൂനിയർ എസ്.ഐ ബി. പ്രമോദ്, ജില്ല ആൻറി നാർക്കോട്ടിക് സെല്ലിലെ സി.പി. മുരളി, ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണ കുമാർ, എം. മനോജ് കുമാർ, സി.പി.ഒമാരായ പ്രഫുൽ, ഷാലു, സജീർ, മിഥുൻ, ഫൈസൽ, ജോസഫ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.