തിരുവനന്തപുരം: വിദേശ പരിശീലനം കഴിഞ്ഞ് മടങ്ങിയ ഡോക്ടറടക്കം രണ്ടുപേർക്കുകൂ ടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇേതാടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.
മൂന്നുപേർക്ക് രോഗം ഭേദമായിട്ടുണ്ട്. ആദ്യമായാണ് കേരളത്തിൽ ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. യാത്രാവിവരങ്ങളടക്കം സമാഹരിെച്ചങ്കിലും സർക്കാർ പുറത്തുവിട്ടിട്ടില്ല. മടങ്ങിയെത്തിയശേഷം ഒരാഴ്ചയായി ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരനാണ് സ്ഥിരീകരിച്ച രണ്ടാമത്തെയാൾ.
അധികൃതരെ വെട്ടിച്ച് മടങ്ങാൻ ശ്രമിച്ച ഇയാളെ നെടുമ്പാേശ്ശരി വിമാനത്താവളത്തിൽനിന്നാണ് കണ്ടെത്തിയത്. പ്രതിരോധ-നിരീക്ഷണങ്ങൾക്കിടെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽനിന്ന് കോവിഡ് ബാധിതൻ കടന്നത് വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
5,150 വിദേശ വിനോദ സഞ്ചാരികൾ നിലവിൽ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് 10,944 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,655 പേർ വീടുകളിലും 289 പേർ ആശുപത്രികളിലുമാണ്. വീടുകളിൽ കഴിയുന്നവർ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിന് കർശന ഇടപെടലുകൾ നടത്താൻ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.
നിരീക്ഷണത്തിലുള്ളവരുടെ വീടുകൾ ആരോഗ്യ വളൻറിയർമാർ സന്ദർശിക്കും. ഒപ്പം ജനമൈത്രി പൊലീസുമുണ്ടാകും.
ഭയന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതി നിലവിലില്ലെന്ന് മന്ത്രി വ്യക്തമാക്കി. കൂട്ടം കൂടരുതെന്ന നിർദേശം മാത്രമാണ് നൽകിയത്. ജനജീവിതം സ്തംഭിപ്പിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.