തുഷാരയെ പട്ടിണിക്കിട്ട് കൊല്ലാൻ സൗകര്യമൊക്കിയത് ഭർതൃപിതാവ്

വെളിയം: സ്ത്രീധനത്തിെൻറ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭർതൃപിതാവിനെതിരെയും കൊലക്കുറ്റം ചുമത്തി. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ തുഷാരയുടെ ഭർതൃപിതാവ് ലാലിയെയാണ് (61) കൊട്ടാരക്കര ഡിവൈ.എസ ്.പി ദിനരാജിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നേരത്തേ അറസ്റ്റിലായ തുഷാരയുടെ ഭർത്താവ് ചന്തുലാൽ (30), ഭർതൃമാ താവ് ഗീതാലാൽ (55) എന്നിവർക്കെതിരെ ചുമത്തിയ സ്ത്രീധന പീഡന മരണം, മർദനം, തടങ്കലിൽവെക്കൽ, പട്ടിണിക്കിടൽ എന്നീ വകുപ് പുകളാണ് ഇയാൾക്കെതിരെയും ചുമത്തിയിട്ടുള്ളത്. ഇയാളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി.

കസ്റ്റഡിയിൽ വാങ്ങിയ പ്രതികളായ ചന്തുലാലിനെയും മാതാവിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തുഷാരയുടെ മരണത്തിൽ ലാലിക്കുള്ള പങ്കും തെളിഞ്ഞത്. ഇയാൾ പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു. അതേസമയം, കസ്റ്റഡി കാലാവധി കഴിഞ്ഞതിനെതുടർന്ന് ചന്തുവിനെയും മാതാവിനെയും പൊലീസ് കൊട്ടാരക്കര സബ്ജയിലിൽ തിരികെ എത്തിച്ചു.

തുഷാരയെ പട്ടിണിക്കിട്ട് കൊല്ലുന്നതിന് സൗകര്യങ്ങൾ ഒരുക്കിയത് ഭർതൃപിതാവായ പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ ലാലി. തുഷാരക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചതിലും ആശുപത്രിയിൽ കൊണ്ടുപോകാത്തതിലും ഇയാൾക്ക് പങ്കുണ്ടെന്ന് ഡിവൈ.എസ്.പി ദിൻരാജ് പറഞ്ഞു. വീട്ടിൽ ആഹാര സാധനങ്ങൾ വാങ്ങുന്നത് ലാലിയാണ്. ഇയാൾ മറ്റ് പ്രതികൾക്കൊപ്പം തുഷാരയെ മർദിക്കുകയും മാസങ്ങളോളം ആഹാരം നൽകാതെ മാനസികമായി പീഡിപ്പിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു. തുഷാര കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും മാസങ്ങളോളം അബോധാവസ്ഥയിലായപ്പോഴും ആശുപത്രിയിൽ എത്തിക്കുന്നതിന് അധികാരികളെയോ സമീപവാസികളെയോ സമീപിക്കാൻ ഇയാൾ വിസമ്മതിച്ചു.

ചന്തുലാലിെൻറ സഹോദരിയെയും കസ്റ്റഡിൽ എടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. എന്നാൽ, സഹോദരിയും പൊലീസിെൻറ നിരീക്ഷണത്തിലാണ്. ചന്തുലാലിെൻറ മൊബൈൽ ഫോൺ വിവരങ്ങൾ സൈബർസെൽ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പട്ടിണിക്കിട്ട് കൊലപ്പെടുത്താൻ സ്ത്രീധനം മാത്രമാണോ മറ്റേതെങ്കിലും സാഹചര്യങ്ങൾ ഉണ്ടോയെന്നും അന്വേഷിക്കുണ്ട്.

സമീപവാസികളുമായി അകൽച്ച പാലിക്കാൻ കാരണം മന്ത്രവാദം മാത്രമല്ല തുഷാരയുടെ അവസ്ഥ പുറത്തറിയാതിരിക്കാനും കൂടിയാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പൂയപ്പള്ളിയിൽ ഓട് പാകിയ വീട് അടങ്ങിയ വസ്തുവാണ് ചന്തുലാൽ വാങ്ങിയത്. ആദ്യത്തെ വീട് പൊളിച്ചുമാറ്റിയതിനുശേഷം രണ്ടാമത് പണിയിച്ച വീടും പൊളിച്ചുനീക്കിയശേഷം രണ്ടുപേർക്ക് മാത്രം കിടക്കാൻ മാത്രം കഴിയുന്ന ടിൻഷീറ്റ് മേഞ്ഞ കൂരയിലാണ് താമസിച്ചുവന്നത്. മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്ന കിണർ നികത്തിയതിലും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്.

Tags:    
News Summary - Tushara murder case- Father in law acquitted -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.