തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ യൂനിവേഴ്സിറ്റി കോളജ് കാര്യവട്ടത്തേക്ക് മാറ്റുകയ ും ഇവിടത്തെ കെട്ടിടങ്ങളിൽ പൊളിച്ചുകളയുകയോ അല്ലെങ്കിൽ ചരിത്രമ്യൂസിയമാക്കുകയോ ചെയ്യണമെന്ന് കെ. മുരളീധരൻ എം.എൽ.എ.
ഒരു കൂട്ടം ആക്രമികളുടെ ൈകയിലാണ് ഇപ്പോൾ കോളജുള്ളത്. കോളജ് കാര്യവട്ടത്തേക്ക് മാറ്റിയശേഷം കെട്ടിടം അവശേഷിപ്പിച്ചാൽ കെട്ടിടം കാണുേമ്പാൾ എസ്.എഫ്.െഎക്കാർക്ക് ചൊറിച്ചിൽ തോന്നാം.
രാജഭരണവും ച രിത്രമുഹൂർത്തങ്ങൾക്കുമെല്ലാം സാക്ഷ്യം വഹിച്ച കെട്ടിടമാണെങ്കിലും പൊളിച്ചുകളയണമെന്ന് പറയുന്നത് ഇതുകൊണ ്ടാണ്. ഇൗ സ്ഥലത്ത് വേണമെങ്കിൽ സർക്കാർ ഒാഫിസുകൾ പണിയാം. ഇങ്ങനെയൊരു കോളജ് തലസ്ഥാനത്ത് ആവശ്യമുണ്ടോ എന്നും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂനിവേഴ്സിറ്റി കോളജ് സംഭവം: പരാതിയില്ലെന്ന് എഴുതിവാങ്ങിയാൽ പാപക്കറ മായുമോ -ഉമ്മൻചാണ്ടി
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ ആത്മഹത്യശ്രമം നടത്തിയ വിദ്യാർഥിനിയിൽനിന്ന് പരാതി ഇല്ലെന്ന് എഴുതിവാങ്ങിയാൽ ആ പാപക്കറ മായുമോ എന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കാമ്പസ് ഫാഷിസത്തിനെതിരെ കെ.എസ്.യു പാളയം രക്തസാക്ഷിമണ്ഡപത്തിൽ സംഘടിപ്പിച്ച ഏകദിന ഉപവാസനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യക്കുറിപ്പ് കേരളീയ സമൂഹത്തിന് മുന്നിലെ ചോദ്യചിഹ്നമാണ്. ആശയങ്ങളും ആദർശങ്ങളും ഉയർത്തിപ്പിടിച്ചും ജനാധിപത്യമര്യാദകൾ പാലിച്ചുമുള്ള വിദ്യാർഥി രാഷ്ട്രീയമായിരുന്നു മുമ്പ്.
ആശയങ്ങൾക്കപ്പുറം കായികബലത്തിൽ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ ശ്രമിച്ചതിെൻറ ഫലമാണ് യൂനിവേഴ്സിറ്റി കോളജിലെ സംഭവ വികാസങ്ങൾ. ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാതെ ഇൗ ഉന്നതകലാലയം ഭീകരകേന്ദ്രം പോലെ പ്രവർത്തിക്കുകയാണ്. കേരളത്തിനുതന്നെ അപമാനകരമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. സ്വന്തം പാർട്ടി പ്രവർത്തകർ പോലും ഉൾക്കൊള്ളാനാകാത്ത രീതിയിലാണ് കാര്യങ്ങൾ.
സൗഹൃദത്തിെൻറ രാഷ്ട്രീയവും ജനാധിപത്യം ഉയർത്തിപ്പിടിച്ചുള്ള സംഘടനാ പ്രവർത്തനവുമാണ് വേണ്ടെതന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ, എം.എം. ഹസൻ, എം.ആർ. തമ്പാൻ, കാട്ടൂർ നാരായണപിള്ള, വി.എസ്. ശിവകുമാർ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്, സെയ്ദാലി കായ്പാടി, ബാബുൾ കൃഷ്ണ, സോളമൻ അലക്സ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.