ന്യൂഡൽഹി: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിക്കാൻ കേന്ദ്രത്തിൽ തമിഴ്നാട്ലോബി സമ്മർദം മുറുക്കി. വിഭജനം ഉണ്ടാവില്ലെന്ന് കേരളത്തിന് കിട്ടിയ ഉറപ്പുകൾ ബാക്കിനിൽെക്ക, തിരുവനന്തപുരം ഡിവിഷനു കീഴിൽ വരുന്ന തമിഴ്നാടിെൻറ ഭാഗങ്ങൾ വിട്ടുകിട്ടുന്ന രീതിയിൽ വിഭജനം സാധ്യമാക്കാൻ ശക്തമായ ചരടുവലിയാണ് നടക്കുന്നത്. തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയലക്ഷ്യങ്ങൾ ഇതിന് അകമ്പടിയാണ്.
മുമ്പ് പാലക്കാട് ഡിവിഷൻ വിഭജിച്ചതിനുസമാനമായി, കേരള അതിർത്തിയിൽ വരുന്ന സ്റ്റേഷനുകളും പാതകളും മാത്രം തിരുവനന്തപുരം ഡിവിഷനുകീഴിൽ നിലനിർത്തി ബാക്കി മധുര ഡിവിഷനോടുചേർക്കാൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘം റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനുമുന്നിൽ വ്യക്തമായ നിർദേശങ്ങൾ വെച്ചിരിക്കുകയാണ്. മധുരഡിവിഷനുകീഴിൽ വരുന്ന കേരളത്തിെൻറ റെയിൽ ഭാഗങ്ങൾ തിരുവനന്തപുരം ഡിവിഷന് വിട്ടുകൊടുക്കാമെന്നാണ് പരിഹാര നിർദേശം.
തമിഴ്നാട്ടിലെ ബി.ജെ.പിയുടെ ലക്ഷ്യങ്ങൾ കൂടി പരിഗണിച്ചാൽ വരുംദിവസങ്ങളിൽ ഡിവിഷൻവിഭജനനീക്കം ശക്തിപ്പെടാനാണ് സാധ്യത.
സ്വന്തം സംസ്ഥാനത്തിനുകീഴിലെ റെയിൽവേ സ്റ്റേഷനുകളും അനുബന്ധ സൗകര്യങ്ങളും അതത് സംസ്ഥാനത്തിനുകീഴിൽ വരുന്നതാണ് നല്ലതെന്ന ന്യായവാദവും ശക്തമായേക്കും.
തിരുനൽവേലി-നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ ഒഴികെ കന്യാകുമാരി-നാഗർകോവിൽ-തിരുവനന്തപുരം എന്നീ സെക്ഷനുകൾ മധുര ഡിവിഷനോട് ചേർക്കാനുള്ള നിർദേശമാണ് റെയിൽവേയുടെ പരിഗണനയിൽ. പകരം ചെേങ്കാട്ട-കൊല്ലം പാതയും സ്റ്റേഷനുകളും മധുരയിൽ നിന്ന് തിരുവനന്തപുരം ഡിവിഷന് വിട്ടുകൊടുക്കും.
2006ലാണ് പാലക്കാട് ഡിവിഷൻ കീറിമുറിച്ച് ഒരുഭാഗം സേലം ഡിവിഷനിൽ ഉൾപ്പെടുത്തിയത്. അന്ന് 600 കിലോമീറ്ററോളം പാത പാലക്കാടിന് നഷ്ടപ്പെട്ടു. വരുമാനത്തിലും വലിയ കുറവുവന്നു. അതിനേക്കാൾ അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോൾ തമിഴ്നാടിന് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷൻ കൂടി വിഭജിക്കപ്പെട്ടാൽ കേരളത്തിെൻറ രണ്ടു ഡിവിഷനുകളും ദുർബലമാകും.
ഇന്ത്യയിലെ ഏറ്റവും ചെറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് തിരുവനന്തപുരം. 625 കിേലാമീറ്റർ പാതയും 108 സ്റ്റേഷനുകളും ഇതിെൻറ പരിധിയിൽ വരും. 1356 കിലോമീറ്റർ പാതയുള്ള മധുരയാകെട്ട, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ഡിവിഷനുകളിലൊന്നാണ്.
വിഴിഞ്ഞം തുറമുഖം വരുന്നതിനൊപ്പം തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിച്ചാൽ, ചരക്കുനീക്കത്തിെൻറ വരുമാനത്തിൽ നല്ലൊരുപങ്ക് മധുരക്ക് കിട്ടും. തുറമുഖത്തെ ചരക്കുനീക്കത്തിന് റെയിൽവേ യാർഡ് നിർമിക്കുന്നത് ബാലരാമപുരത്താണ്.
മുമ്പ് ബജറ്റിൽ പ്രഖ്യാപിച്ച പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കപ്പെട്ട നിലയിലായതിനുപുറമെയാണ് രണ്ടാമത്തെ ഡിവിഷൻ വിഭജനനീക്കവും പുരോഗമിക്കുന്നത്.
തമിഴ്നാടിന് പ്രത്യേക പരിഗണന നൽകുന്ന കേന്ദ്രം, കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള പാത ഇരട്ടിപ്പിക്കാനും വൈദ്യുതീകരണത്തിനും 1553 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചത്. സ്വന്തമായി റെയിൽവേ സോൺ ആവശ്യപ്പെട്ടുവന്ന കേരളത്തിന്, അത് നടപ്പാകാതെപോയതിനൊപ്പം രണ്ടാമത്തെ ഡിവിഷനും ദുർബലമാകുന്ന സ്ഥിതിയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.