തൃശൂർ: ലോക്സഭ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ കുളംകലക്കൽ. ഗ്രൂപ്പുകൾക്കകത് തുതന്നെ വെട്ടും തടവും അരങ്ങേറുകയാണ്. സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടാനുള്ള അടവുക ളാണ് എല്ലാവരും പയറ്റുന്നത്. എ, െഎ ഗ്രൂപ്പുകൾ രണ്ടുവീതം സ്ഥാനാർഥികളുടെ പാനൽ തയാറ ാക്കി ഗ്രൂപ് നേതൃത്വത്തിന് കൈമാറിയെന്ന് ഒരുവിഭാഗം പറയുേമ്പാൾ അത് നേരേത്ത പൂർ ത്തിയായെന്നാണ് മറുഭാഗത്തിെൻറ വാദം.
ഇതിനകം പരിശോധന പൂർത്തിയായ പാനലിൽനിന്ന് സ്ക്രീൻ ചെയ്തവരെ വൈകാതെ കോൺഗ്രസ് അധ്യക്ഷൻ കൂടിക്കാഴ്ചക്ക് വിളിക്കുമത്രെ. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എ.കെ. ആൻറണി, കെ.സി. വേണുഗോപാൽ എന്നിവരുമായി അടുപ്പമുള്ളവരാണ് കരുനീക്കുന്നത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് അനുയായിവൃന്ദമില്ല. തൃശൂർ സീറ്റിലേക്ക് അതിരൂപത ഒറ്റപ്പേരിൽ ഉൗന്നുെന്നന്ന് പറയുണ്ടെങ്കിലും ഇത് സഭയുമായി ബന്ധപ്പെട്ടവർ സ്ഥിരീകരിക്കുന്നില്ല. റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫിെൻറ കാര്യത്തിൽ സഭ താൽപര്യം പ്രകടിപ്പിച്ചുവെന്നത് വെറും പ്രചാരണം മാത്രമാണെത്ര.
ആശയക്കുഴപ്പമുള്ള സീറ്റുകളിൽ മൂന്നംഗ പാനൽ, അല്ലാത്തിടത്ത് രണ്ടുപേർ, സിറ്റിങ് സീറ്റുകളിൽ ഒരാൾ മാത്രം എന്ന ധാരണയിലാണ് നീക്കം പുരോഗമിക്കുന്നത്. രണ്ടര പതിറ്റാണ്ടായി പുറത്തുനിന്നുള്ളവരാണ് തൃശൂരിൽ സ്ഥാനാർഥികളാകുന്നെതന്ന വികാരം ഗ്രൂപ്പതീതമായി പാർട്ടിയിൽ ഉണ്ട്. ഇത് എല്ലാ തെരഞ്ഞെടുപ്പുകാലത്തും കേൾക്കുന്ന വാദമാണ്. ഇതിെൻറ പ്രതിഫലനമാണ് ശനിയാഴ്ച രാവിലെ ജില്ല കോൺഗ്രസ് ആസ്ഥാനത്തും മറ്റും പ്രത്യക്ഷപ്പെട്ട ‘സേവ് കോൺഗ്രസ്-െഎ’ പോസ്റ്ററുകൾ. ‘വരത്തനും വേണ്ട വയസ്സനും വേണ്ട’ എന്നാണ് പോസ്റ്ററിലെ ആവശ്യം.
ചാലക്കുടി സീറ്റിന് വേണ്ടി നിരവധി പേർ രംഗത്തുണ്ടത്രെ. ഉമ്മൻ ചാണ്ടിക്ക് താൽപര്യമുള്ള മുൻമന്ത്രി കെ. ബാബുവും എ.കെ. ആൻറണി നിർദേശിക്കുന്ന കഴിഞ്ഞതവണ മത്സരിച്ച കെ.പി. ധനപാലനുമാണിവർ. ഡീൻ കുര്യാക്കോസ്, അജയ് തറയിൽ തുടങ്ങി ടി.എൻ. പ്രതാപൻപോലുമുണ്ട്. വി.എം. സുധീരൻ, ടി.എൻ. പ്രതാപൻ എന്നിവർക്കൊപ്പം മറ്റുചില പേരുകൾ തൃശൂർ സീറ്റിലേക്കും പ്രചരിക്കുന്നുണ്ട്. ആലത്തൂരിെൻറ കാര്യത്തിൽ പേക്ഷ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.