തിരുവനന്തപുരം: അതിർത്തിയിൽ യാത്ര അവസാനിപ്പിക്കുന്നതോ അതിർത്തി കടന്നെത്തുന്ന തോ ആയ ട്രെയിനുകളിലെ മുഴുവൻ യാത്രക്കാരെയും പരിശോധിക്കും. അതിർത്തിയിൽ യാത്ര അവസാ നിപ്പിക്കുന്നവയാണെങ്കിൽ ആ സ്റ്റേഷനിലും അല്ലെങ്കിൽ സംസ്ഥാനത്തേക്ക് കടന്ന ശേഷമു ള്ള ആദ്യ സ്റ്റേഷനിലുമാകും ബോഗികൾ മുഴുവൻ പരിശോധിക്കുക. ആരോഗ്യപ്രവർത്തകൻ, ഒരു പൊലീസുകാരൻ, പ്രാദേശിക സന്നദ്ധപ്രവർത്തകൻ എന്നിങ്ങനെ മൂന്ന് പേരടങ്ങുന്ന സ്ക്വാഡുകളാണ് പരിശോധന നടത്തുക. കോച്ചുകളുടെ എണ്ണത്തിന് ആനുപാതികമായി സ്ക്വാഡുകളുണ്ടാകും. ലക്ഷണങ്ങൾ കാണുന്നവരെയും വിദേശങ്ങളിൽ നിന്ന് മറ്റ് വിമാനത്താവളങ്ങളിലെത്തി ട്രെയിൻമാർഗം സംസ്ഥാനത്തേക്ക് വരുന്നവരെയും നിരീക്ഷണത്തിന് വിധേയമാക്കും. പരിശോധനക്ക് തയാറാകണമെന്ന മൊബൈൽ സന്ദേശം റെയിൽവേയുമായി സഹകരിച്ച് എല്ലാ യാത്രക്കാർക്കും നൽകും. സ്റ്റേഷനുകളിലും സാധ്യമായ ട്രെയിനുകളിലും ഇത് സംബന്ധിച്ച് അനൗൺസ്മെൻറുകളും നടത്തും.
വിമാനത്താവളങ്ങളിൽ
കൂടുതൽ പൊലീസ്
വിമാനത്താവളങ്ങളിൽ പരിശോധനാസൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സൗകര്യമൊരുക്കുന്നതിനും എസ്.പിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. കൂടുതൽ െപാലീസ് സേനയെയും വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തും. വ്യത്യസ്ത ടീമുകളായാണ് വിന്യാസം. നിലവിലെ മെഡിക്കൽ സംഘത്തിനടുത്തേക്ക് യാത്ര കഴിഞ്ഞെത്തുന്നവരെല്ലാം കൂട്ടംകൂടുന്നതിനാൽ ചില പ്രയാസങ്ങൾ നേരിടുന്നുണ്ട്. ക്യൂ സംവിധാനം, മറ്റ് ക്രമീകരണങ്ങൾ എന്നിവയാണ് പൊലീസിെൻറ ചുമതല. ഇതോടൊപ്പം കൂടുതൽ ആരോഗ്യവളൻറിയർമാരെയും വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തും.
24 അതിർത്തി പോയൻറുകളിൽ പരിശോധന
റോഡുമാർഗം സംസ്ഥാനത്തേക്കെത്തുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇത്തരത്തിൽ റോഡ് മാർഗമുള്ള 24 അതിർത്തി പോയൻറുകളിലാണ് പരിശോധന. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ, ആരോഗ്യപ്രവർത്തകൻ, പ്രാദേശിക സന്നദ്ധപ്രവർത്തകൻ എന്നിവരുൾപ്പെടുന്ന സ്ക്വാഡിനെയാണ് പോയൻറുകളിൽ വിന്യസിക്കുക. യാത്രക്കാരെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയുള്ള പരിശോധനയാണ് ആേലാചിക്കുന്നത്. ചില സംസ്ഥാനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രയാസങ്ങളുണ്ടാകുമെങ്കിലും നാടിെൻറ സുരക്ഷയെ കരുതി സഹകരിക്കണെമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.