കോഴിക്കോട്: ട്രെയിൻ തീവെപ്പ് ആക്രമണത്തിൽ പൊള്ളലേറ്റവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നു. ഗുരുതര പൊള്ളലേറ്റ് മെഡിക്കൽ കോളജ് ഐസി.യുവിൽ കഴിയുന്ന തലശ്ശേരി പൊയ്യിൽ അനിൽ കുമാറിന്റെ ആരോഗ്യനില ഭേദമായതായി അധികൃതർ പറഞ്ഞു. മുഖത്തും കൈകൾക്കുമാണ് പരിക്ക്. ഭാര്യ സജിഷ, മകൻ അദ്വൈത് എന്നിവർക്കും പരിക്കേറ്റെങ്കിലും സാരമുള്ളതല്ല.
മണ്ണുത്തി മാനാട്ടില്‍ വീട്ടില്‍ അശ്വതി (29), തളിപ്പറമ്പ് സ്വദേശി റൂബി (44) എന്നിവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ഇരയായവരില്‍ ഏഴുപേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന പ്രകാശന് ആശുപത്രി വിട്ടു. തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), തൃശൂര്‍ സ്വദേശി പ്രിന്‍സ് (35) എന്നിവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.