കൊച്ചി: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ട്രെയിനുകളുടെ സർവിസ് പുന ഃക്രമീകരിച്ചു. എറണാകുളം-തൃശൂർ റെയിൽവേ സെക്ഷനുകീഴിലെ ഇടപ്പള്ളി-ആലുവ സ്റ്റേഷ നുകൾക്കിടയിലും കായംകുളം-എറണാകുളം സെക്ഷന് കീഴിലെ ഹരിപ്പാട്-അമ്പലപ്പുഴ സ്റ ്റേഷനുകൾക്കിടയിലുമാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ചില ട്രെയിനുകൾ പൂർണമായും ച ിലത് ഭാഗികമായും റദ്ദാക്കി. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ആലപ്പുഴ വഴിയുള്ള കൊല്ലം-എറ ണാകുളം മെമുവും എറണാകുളം കായംകുളം മെമുവും ഇവയുടെ തിരിച്ചുള്ള സർവിസുമാണ് പൂർണമാ യും റദ്ദാക്കിയത്.
ശനിയാഴ്ച ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചർ, ആലപ്പുഴ-കൊല്ലം മെമു, കോട്ടയം-കൊല്ലം മെമു, എറണാകുളം-കോട്ടയം പാസഞ്ചർ, ഈ െട്രയിനുകളുടെ തിരിച്ചുള്ള സർവിസ് എന്നിവയും പൂർണമായും റദ്ദാക്കി.
ഞായറാഴ്ച കൊല്ലം-ആലപ്പുഴ മെമുവും ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചറും റദ്ദാക്കി. കണ്ണൂർ-എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ്, നിലമ്പൂർ റോഡ്-കോട്ടയം പാസഞ്ചർ എന്നിവ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ലക്ഷ്യസ്ഥാനത്തിനുപകരം ആലുവ വരെയാണ് രണ്ടുദിവസം ഈ െട്രയിനുകൾ ഓടുക.
ചില െട്രയിനുകളുടെ സർവിസിൽ നിയന്ത്രണവും വരുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഓഖ-എറണാകുളം എക്സ്പ്രസ് 45 മിനിറ്റ് അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടും.
മുംബൈ സി.എസ്.ടി-തിരുവനന്തപുരം സെൻട്രൽ വീക്ക്ലി എക്സ്പ്രസ് ഇതേ ദിവസം അങ്കമാലിയിലോ ആലുവയിലോ ഒരുമണിക്കൂർ പിടിച്ചിടും. ബിലാസ്പുർ-എറണാകുളം എക്സ്പ്രസ് ചൊവ്വാഴ്ച അങ്കമാലി റെയിൽവേ സ്റ്റേഷനിൽ 1.35 മണിക്കൂർ നിർത്തിയിടും. ബുധനാഴ്ച ബിലാസ്പുർ-തിരുനെൽവേലി എക്സ്പ്രസ് അങ്കമാലിയിൽ ഒരുമണിക്കൂറും 40 മിനിറ്റുമാണ് പിടിച്ചിടുന്നത്.
ഏറെ നാളായി തുടങ്ങിയ ട്രാക്ക് നവീകരണം യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. അറ്റകുറ്റപ്പണി ആഴ്ചകൾക്കകം പൂർത്തിയാവുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.
മറ്റുചില സർവിസ് മാറ്റങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.