ജ്യോതിബാബു
ന്യൂഡൽഹി: തെളിവുകൾ അപര്യാപ്തമാണെന്ന നിരീക്ഷണത്തോടെ ടി.പി വധക്കേസിൽ, സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതിബാബുവിന് ഹൈകോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. അപ്പീൽ വീണ്ടും പരിഗണിക്കുന്നതുവരെ ഇടക്കാല ജാമ്യംകൂടി അനുവദിച്ചേതാടെ ജ്യോതിബാബുവിന്റെ മോചനത്തിന് വഴിയൊരുങ്ങി.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജ്യോതിബാബു സമർപ്പിച്ച ജാമ്യഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണക്കോടതി വെറുതെവിട്ട ജ്യോതിബാബുവിനെ ഹൈകോടതിയാണ് ശിക്ഷിച്ചത്. ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എൽ.എക്കുവേണ്ടി ഹാജരായ ആർ. ബസന്ത്, ജാമ്യം എതിർത്തു. ബസന്തിന്റെ വാദത്തെ സംസ്ഥാനത്തിനുവേണ്ടി ഹാജരായ പി.വി. ദിനേശ് പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.