ന്യൂെജൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോക്കിൽ ട്രെൻഡ് ആവുകയാണ് സ്ഥാനാർഥ ികൾ. പി. ജയരാജനും കുഞ്ഞാലിക്കുട്ടിയും പി.കെ. ബിജുവും ഇ.ടി. മുഹമ്മദ് ബഷീറും മുതൽ സാക്ഷ ാൽ വി.എസും പിണറായി വിജയനും വെര ടിക് ടോക് ഹീറോകളാണ്. അണികളാണ് സ്ഥാനാർഥികളെയും നേതാക്കളെയും വൈറലാക്കുന്നത്. സ്ഥാനാർഥികൾ സ്ലോ മോഷനിലും ചടുലതയിലും ഗ്രാഫിക്സ് വിസ്മയങ്ങളിലും സ്ക്രീനിൽ നിറയുകയാണ്.
ടിക് ടോക്കിെൻറ ചടുലതയിൽ ഫേസ്ബുക്ക് പോസ്റ്റും വാട്ടസ്ആപ് ഷെയറിങ്ങും അപ്രസക്തമായിരിക്കുകയാണ്.
ഫോേട്ടാ പകർത്താനൊന്നും അധികമാർക്കും താൽപര്യമില്ല. പകരം യോജിച്ച പശ്ചാത്തല സംഗീതത്തിനൊത്ത് ടിക് ടോക്കിൽ പകർത്തി സ്വന്തം അക്കൗണ്ടുവഴി പുറംലോകത്തെത്തിക്കലാണ് ട്രെൻഡ്. സ്ഥാനാർഥി നടക്കുന്നതും ഇരിക്കുന്നതും ചായകുടിക്കുന്നതും പ്രസംഗിക്കുന്നതും എന്നുവേണ്ട പ്രചാരണരംഗത്തെ സകലചലനങ്ങളും കിടിലൻ പാട്ടിനൊത്ത് സമൂഹമാധ്യമങ്ങളിൽ അലയടിക്കുകയാണ്.
തിയറ്ററുകളിൽ സിനിമ താരങ്ങളുടെ എൻട്രികൾക്ക് സമാനമായ ആരവങ്ങളും ആഘോഷവുമാണ് ഒാരോ ടിക് ടോക് വിഡിയോകളും. വിദ്യാർഥികളും യുവാക്കളും വീട്ടമ്മമാരുമടക്കം ടിക് ടോക് പ്രചാരണത്തിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.