കൽപറ്റ: കഴുത്തിൽ കുരുക്ക് വീണ് അർധപ്രാണനായി അലഞ്ഞ് ഒടുവിൽ വയനാട് വന്യജീവി സ ങ്കേതത്തിൽ കടുവ ചത്ത സംഭവത്തിൽ കേരള-കർണാടക വനപാലകർ സംയുക്തമായി അന്വേഷണം തുടങ്ങി. ഏപ്രിൽ 13നാണ് കുറിച്യാട് റേഞ്ചിൽ കടുവയുടെ ജഡം കണ്ടെത്തിയത്.
അതിസംരക്ഷ ണം അർഹിക്കുന്ന കടുവകളുടെ മരണക്കുരുക്ക് വനംവകുപ്പുകൾക്ക് കടുത്ത തലവേദനയായ ിട്ടുണ്ട്. അതുകൊണ്ടുതന്നെ രഹസ്യമായി കുരുക്കിെൻറ ഉറവിടം തേടുകയാണ് അധികൃതർ. ഇത്തവണയും കേരളവുമായി യോജിച്ച് ഉന്നതതല അന്വേഷണമാണ് നടക്കുന്നത്. വന്യജീവികളെ പിടികൂടാൻ സ്ഥാപിക്കുന്ന ഇരുമ്പുകേബിൾ കൊണ്ടുള്ള കുരുക്കിൽപെടുന്ന കടുവകൾ പലപ്പോഴും അത് പൊട്ടിച്ച് രക്ഷപ്പെടുമെങ്കിലും കമ്പിയും മുറിവും നിലനിൽക്കും.
മിക്കവാറും കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് രണ്ടാഴ്ചക്കകം ജീവഹാനി സംഭവിക്കാറാണ് പതിവ്. അഞ്ച് വയസ്സുള്ള ആൺ കടുവയാണിത്. കഴുത്തിൽ വളരെ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തിയ വനം വെറ്ററിനറി ഓഫിസർ ഡോ. അരുൺ സഖറിയ പറഞ്ഞു.
ഇതുപോലെ കുരുക്ക് മുറുകി അലഞ്ഞ പുലികളെ പല തവണ മയക്കുവെടിവെച്ച് ചികിത്സ നൽകി രക്ഷപ്പെടുത്തിയിട്ടുണ്ട്.
വയനാട് വന്യജീവി സങ്കേതത്തിൽ ചത്ത കടുവ കർണാടക വനത്തിൽനിന്ന് എത്തിയതാണെന്ന് കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. കടുവകളുടെ വരകൾ അടിസ്ഥാനമാക്കിയുള്ള മാപ്പിങ് ആണ് ഇതിെൻറ അടിസ്ഥാനം. വനം വകുപ്പിെൻറയും വൈൽഡ് കൺസർവേഷൻ െസാസൈറ്റിയുടെയും (ഡബ്ല്യൂ.സി.എസ്) പക്കൽ ഇതിെൻറ തെളിവുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.