കൊച്ചി: എഴുത്തുകാരനും പ്രഭാഷകനുമായ പ്രഫ. തുറവൂര്‍ വിശ്വംഭരന് (74) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.30നായിരുന്നു അന്ത്യം. എറണാകുളം മഹാരാജാസ് കോളജില്‍ ഏറെക്കാലം അധ്യാപകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ നിയമസഭ െതരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാർഥിയായിരുന്നു. തപസ്യ കലാവേദി അധ്യക്ഷന്‍, ‘ജന്മഭൂമി’ ചീഫ് എഡിറ്റര്‍, കുരുക്ഷേത്ര പ്രകാശം മാനേജിങ് ഡയറക്ടര്‍, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ട്രസ്റ്റി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്മെൻറ് അവാര്‍ഡ്, ഡോ. സി.പി. മേനോന് അവാര്‍ഡ്, അബൂദബി മലയാളി സമാജത്തിെൻറ കേരള സമാജം അവാര്‍ഡ്, മാതാ അമൃതാനന്ദമയി മഠം അമൃതകീര്‍ത്തി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മൃതദേഹം എറണാകുളം ടൗണ്‍ ഹാളിലും കൊച്ചിയിലെ വസതിയിലും പൊതുദര്‍ശനത്തിന് വെച്ചശേഷം പച്ചാളം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
ആയുര്‍വേദ, സംസ്കൃത പണ്ഡിതനായിരുന്ന കെ. പത്മനാഭെൻറയും കെ. മാധവിയുടെയും മകനായി 1943ല്‍ ആലപ്പുഴ ജില്ലയിലെ തുറവൂരിലാണ് ജനനം. ഏറെനാളായി എറണാകുളം അയ്യപ്പന്‍കാവ് ‘മഞ്ജുഷ’യിലാണ് താമസം. ‘മഹാഭാരതദര്‍ശനം പുനര്‍വായന’യാണ് അദ്ദേഹം രചിച്ച പ്രധാന പുസ്തകം. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ജർമന്‍, തമിഴ് ഭാഷകളില്‍ അഗാധ പാണ്ഡിത്യമുണ്ട്. ഇന്ത്യന്‍ ഫിലോസഫി, ശ്രീരാമകൃഷ്ണ, സ്വാമി വിവേകാനന്ദന്, സ്വാമി രംഗനാഥാനന്ദ എന്നിവരുടെ സംഭാവനകളെക്കുറിച്ച് പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: കാഞ്ചന (റിട്ട. അധ്യാപിക, അയ്യപ്പന്‍കാവ് ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), മക്കള്‍: മഞ്ജു (ഐ.ടി ഉദ്യോഗസ്ഥ), സുമ (അധ്യാപിക, അയ്യപ്പന്‍കാവ് ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മരുമക്കള്‍: വിജയ് (ഐ.ടി ഉദ്യോഗസ്ഥന്), ഡോ. രഞ്ജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.